മുംബൈ: സീരിയൽ നടി തുനിഷ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷീസൻ ഖാൻ പോലീസിനോട് നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയെന്ന് റിപ്പോർട്ട്. ശ്രദ്ധാ വാൽക്കർ എന്ന യുവതിയെ സ്വന്തം പങ്കാളി തന്നെ കൊലപ്പെടുത്തിയ സംഭവം പുറത്തുവന്നതോടെയാണ് തങ്ങളുടെ പ്രണയ ബന്ധത്തിൽ വിള്ളൽ വന്നതെന്ന് ഷീസൻ ഖാൻ മൊഴി നൽകി.
ശ്രദ്ധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉടലെടുത്ത പുതിയ അന്തരീക്ഷം തന്നെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. ഇതോടെ തുനിഷയുമായുള്ള പ്രണയ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഷീസൻ പോലീസിനോട് പറഞ്ഞു.
രണ്ട് പേരും വ്യത്യസ്ത മതവിഭാഗത്തിൽ നിന്ന് വരുന്നവരാണ്. കൂടാതെ ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവും ഒരു വിഷയമാണെന്ന് തുനിഷയോട് ഷീസൻ പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ചതിന് ശേഷമാണ് ബന്ധം പിരിഞ്ഞതെന്ന് നടൻ പറയുന്നു. ഷീസന് 28ഉം തുനിഷയ്ക്ക് പ്രായം 20ഉം ആയിരുന്നു. മരണ
ബ്രേക്ക് അപ്പിന് ശേഷം തുനിഷ ഒരിക്കൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും നടൻ പോലീസിനെ അറിയിച്ചു. അന്ന് തുനിഷയെ രക്ഷിച്ചത് താനാണ്. അവളെ നന്നായി നോക്കണമെന്ന് തുനിഷയുടെ അമ്മയോട് പറഞ്ഞതായും നടൻ മൊഴി നൽകി. തുനിഷ മരിച്ചതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ആദ്യത്തെ ആത്മഹത്യാ ശ്രമമെന്നും ഷീസൻ വെളിപ്പെടുത്തി.
സീരിയൽ താരമായ തുനിഷ ശർമ്മ കഴിഞ്ഞ ദിവസമായിരുന്നു ഷൂട്ടിങ് സെറ്റിൽ ജീവനൊടുക്കിയത്. തുടർന്ന് സഹതാരമായ ഷീസൻ ഖാനെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് ശേഷം പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് നടൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
Comments