ലക്‌നൗ : ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമുളളതും ആഡംബരവുമായ നദീജല സവാരിയായ ഗംഗാ വിലാസ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിക്കും. ഉത്തർപ്രദേശിലെ വാരാണാസിയിൽ നിന്ന് ആരംഭിക്കുന്ന കപ്പൽ പര്യടനം ബംഗ്ലാദേശിലൂടെ അസമിലെ ദിബ്രുഗഡിലേക്കായിരിക്കും യാത്ര. ജനുവരി 13-ന് ഫ്‌ളാഗ് ഓഫ് ചെയ്ത് ആരംഭിക്കുന്ന യാത്ര ഏകദേശം 4,000 കീലോമീറ്ററുകൾ 50 ദിവസം കൊണ്ട് താണ്ടും. കപ്പൽ പര്യടനത്തിന്റെ യാത്രാമദ്ധ്യയിൽ വിവിധ പൈതൃക സ്ഥലങ്ങളിലും നാഷണൽ പാർക്കുകളിലും മറ്റു സങ്കേതങ്ങളിലും നിർത്തും.
കപ്പൽ പര്യടനം ആരംഭിക്കുന്നത് വാരാണസയിൽ നിന്നാണ്. കപ്പൽ കൊൽക്കത്തയിൽ എത്തുന്നതിന് മുൻപ് ഗാസിപൂർ, ബക്‌സർ, പട്‌ന എന്നിവിടങ്ങളിലൂടെയാവും കടന്നു പോവുക. ശേഷം രണ്ടാഴ്ചയോളം ബംഗ്ലാദേശിലെ വിവിധ നദികളിൽ തങ്ങുകയും അവിടെ നിന്ന് ഗുവാഹത്തിയിലൂടെ അസമിലെ ദിബ്രുഗഡിയിലെത്തും. ഗംഗ, ബ്രഹ്‌മപുത്ര എന്നീ നദീ തീരങ്ങളിലൂടെയും ഗംഗ വിലാസ് ക്രൂയിസ് കപ്പൽ പര്യടനം നടത്തും. രവിദാസ്ഘട്ടിന് എതിർവശമുളള ജെട്ടി ബോർഡിംഗ് പോയിന്റിൽ വെച്ചാണ് ജനുവരി 13-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലൂടെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിക്കുന്നത്. 50-ൽ അധികം സ്ഥലങ്ങളിലായി നിർത്തിയാണ് ക്രൂയിസ് കപ്പൽ പര്യടനം നടത്തുക.
നിരവധി സൗകര്യങ്ങളാണ് കപ്പലിൽ ഒരുക്കിയിരിക്കുന്നത്. സംഗീതം, സാംസ്‌കാരിക പരിപാടികൾ, ജിം, സ്പാ, തുടങ്ങി അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മുൻ അസം മുഖ്യമന്ത്രി സർവാനന്ദ സോനോവൽ ട്വിറ്ററിലൂടെ ക്രൂയിസ് കപ്പലുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ വീഡിയോ പങ്കുവെച്ചു. വാരാണസി ജില്ല അഡ്മിനിസ്‌ട്രേഷൻ ഫ്‌ളാഗ് ഓഫ് ചടങ്ങുകൾക്കുളള പ്രാരംഭ ഒരുക്കങ്ങൾ തുടങ്ങി. സാംസ്‌കാരിക വകുപ്പ്, ടൂറിസം വകുപ്പ്, ഉൾനാടൻ ജലഗതാഗതം എന്നിവയ്‌ക്ക് വാരാണസി ഡിവിഷണൽ കമ്മീഷണർ കൗശൽ രാജ് ശർമ്മ, ജില്ല മജിസ്‌ട്രേറ്റ് എസ് രാജലിംഗം എന്നിവർ കൃത്യമായ നിർദേശങ്ങൾ നൽകുന്നുണ്ട്.
Comments