കൊച്ചി: കാസർകോട്ടെ അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോർട്ട്. കരൾ പ്രവർത്തനരഹിതമായതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയാണെന്ന് തെളിയിക്കാൻ സാധിക്കുന്ന തരത്തിൽ ഒന്നും തന്നെ മൃതദേഹത്തിൽ നിന്നും ലഭിച്ചില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. കരൾ പൂർണമായും തകരാറിലായത് മരണത്തിലേക്ക് നയിച്ചു. മഞ്ഞപ്പിത്തവും അഞ്ജുശ്രീക്ക് പിടിപെട്ടിരുന്നു. പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
കുഴിമന്തി കഴിച്ചതിന് പിന്നാലെയായിരുന്നു 19-കാരിയായ അഞ്ജുശ്രീക്ക് ദേഹാസ്വാസ്ഥ്യം ആരംഭിച്ചത്. ഡിസംബർ 31് ഉച്ചയ്‌ക്ക് അൽറോമാൻസിയ ഹോട്ടലിൽ നിന്ന് വാങ്ങിച്ച കുഴിമന്തിയായിരുന്നു കഴിച്ചത്. പിറ്റേന്ന് ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങിയതോടെ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ശനിയാഴ്ച രാവിലെയാണ് അഞ്ജുശ്രീ മരണത്തിന് കീഴടങ്ങിയത്.
Comments