തിരുവനന്തപുരം: സേനയിൽ വിവിധ കേസുകളിൽ ഉൾപ്പെട്ടവരുടെ പട്ടിക സമർപ്പിക്കാൻ ഐജിമാർക്കും ജില്ലാ പോലീസ് മേധാവികൾക്കും നിർദ്ദേശം നൽകി ഡിജിപി. പോക്‌സോ, വിജിലൻസ് കേസ്, സ്വഭാവ ദൂഷ്യം എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടവരുടെ പട്ടികയാണ് സമർപ്പിക്കേണ്ടത്. ചൊവ്വാഴ്ച വൈകുന്നരത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
സിവിൽ പോലീസ് ഓഫീസർമാർ മുതൽ ഡിവൈഎസ്പി വരെയുള്ളവരുടെ വിവരങ്ങളാണ് മെയിൽ മുഖാന്തരം കൈമാറാൻ നിർദ്ദേശിച്ചിരിക്കുന്നത്. മാഫിയ ഗുണ്ടാ ബന്ധം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വിവരങ്ങൾ പോലീസ് മേധാവി തേടിയിരിക്കുന്നത്.
ഇന്ന് 24 എസ്എച്ച്ഒമാരെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവ് പുറത്തിക്കി. നടപടി നേരിട്ട് പുറത്താക്കപ്പെടവർക്ക് പകരമുള്ള നിയമനങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. മണ്ണ് മാഫിയ ബന്ധം കണ്ടെത്തിയതിനെ തുടർന്ന് സസ്‌പെൻഷനിലായ തിരുവല്ലം എസ്എച്ച്ഒ സുരേഷ് വി നായരെ തിരിച്ചെടുത്തിട്ടുണ്ട്.
Comments