ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കെട്ടുകഥകൾ നിരത്തി തയ്യാറാക്കിയ ഡോക്യൂമെന്ററിക്കെതിരെ ശക്തമായി പ്രതികരിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ചില വ്യക്തികൾ രാജ്യത്തിനകത്ത് വിദ്വേഷ പ്രചാരണങ്ങൾ നടത്തുകയാണെന്നും, അവർ ബിബിസിയെ സുപ്രീം കോടതിയ്‌ക്ക് മുകളിലാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ആ ചില വ്യക്തികൾ, അവരുടെ ധാർമ്മിക ഉപദേഷ്ടാക്കളെ പ്രീതിപ്പെടുത്താൻ അവർ രാജ്യത്തിന്റെ അന്തസ്സും പ്രതിച്ഛായയും വിള്ളൽ വീഴ്‌ത്തുകയാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു.
രാജ്യത്തെ ന്യൂനപക്ഷങ്ങൾ ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്നും ഇന്ത്യയ്‌ക്കകത്തോ പുറത്തോ ആരംഭിച്ച ദുഷ്പ്രചരണങ്ങൾ കൊണ്ട് ഇന്ത്യയുടെ പ്രതിച്ഛായയെ തകർക്കാൻ കഴിയില്ലെന്നും കിരൺ റിജിജു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശബ്ദം 140 കോടി ഇന്ത്യക്കാരുടെ ശബ്ദമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമുള്ള ഇവരിൽ നിന്ന് ഒരു പ്രതീക്ഷയുമില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.
”ഇന്ത്യയിലെ ചില ആളുകൾ ഇപ്പോഴും കൊളോണിയൽ ലഹരിയിൽ നിന്ന് മുക്തരായിട്ടില്ല. അവർ ബിബിസിയെ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് മുകളിൽ പരിഗണിക്കുകയും, അവരുടെ ധാർമ്മിക ഉപദേഷ്ടാക്കളെ പ്രീതിപ്പെടുത്തുന്നതിനായി രാജ്യത്തിന്റെ അന്തസ്സും പ്രതിച്ഛായയും വിള്ളൽ വീഴ്‌ത്തുകയും ചെയ്യുന്നു. എന്തായാലും, ഇന്ത്യയുടെ ശക്തിയെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമുള്ള തുക്ഡെ തുക്ഡെ ഗ്യാങ്ങുകളിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല”- റിജിജു ട്വീറ്റ് ചെയ്തു.
वैसे भी इन टुकड़े-टुकड़े गिरोह के सदस्यों से कोई बेहतर उम्मीद नहीं है, जिनका एकमात्र लक्ष्य भारत की ताकत को कमजोर करना है।
— Kiren Rijiju (@KirenRijiju) January 22, 2023
Comments