കഠിനാദ്ധ്വാനിയോ സമർത്ഥനോ എന്ന് കുട്ടികൾ; ദാഹിക്കുന്ന കാക്കയുടെ കഥ പറഞ്ഞ് പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കഠിനാദ്ധ്വാനിയോ സമർത്ഥനോ എന്ന് കുട്ടികൾ; ദാഹിക്കുന്ന കാക്കയുടെ കഥ പറഞ്ഞ് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2023, 05:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പരീക്ഷാ പേ ചർച്ചയിൽ കുട്ടികളുടെ സംശയത്തിന് രസകരമായി മറുപടി പറഞ്ഞ് പ്രധാനമന്ത്രി.സമർത്ഥനാണോ കഠിനാദ്ധ്വാനിക്കാണോ പ്രാധാന്യം എന്ന ചോദ്യത്തിന് നൽകിയ മറുപടിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ പിടിക്കുന്നത്. കുറച്ചുപേർ കഠിനാദ്ധ്വാനം ചെയ്ത് സമർത്ഥരാകും മറ്റു ചിലർ സമർത്ഥമായി കഠിനാദ്ധ്വാനം ചെയ്യും. എന്നാൽ സമർത്ഥനും കഠിനാദ്ധ്വാനിയും ആകണമെങ്കിൽ സൂക്ഷ്മതയോടെ നമ്മൾ പഠിക്കുകയും ആവശ്യമുള്ള നേട്ടങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യണമെന്നാണ് പ്രധാനമന്ത്രി മറുപടി നൽകിയത്. ദാഹിക്കുന്ന കാക്കയുടെ കഥ പറഞ്ഞാണ് എങ്ങനെ കഠിനാദ്ധ്വാനിയും സമർദ്ധനുമാകാമെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞത്.

മാതാപിതാക്കൾ വിദ്യാർത്ഥികൾക്ക് അമിതമായ സമർദ്ദം നൽകുകയല്ല മറിച്ച് മികവ് നേടുന്നതിനുള്ള നിർദ്ദേശങ്ങളാണ് നൽകേണ്ടതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. വാർഷിക പരീക്ഷകളിൽ വിദ്യാർത്ഥികൾക്കുണ്ടാകുന്ന പ്രശ്‌നങ്ങളും മാനസിക സമ്മർദ്ദവും ഇതുവഴി അകറ്റാൻ സാധിക്കും. എന്നാൽ വിദ്യാർത്ഥികൾ അവരുടെ ഉത്തരവാദിത്വം മറക്കരുതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. കുട്ടികളെ കുറിച്ച് കുടുബത്തിലെ എല്ലാവർക്കും ഒരുപാട് പ്രതീക്ഷകളുണ്ടാകാം, അതൊന്നും തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കുട്ടികളുടെ മികവ് സാമൂഹത്തിൽ ഉന്നത പദവിയ്‌ക്ക് വേണ്ടി ആകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനായി ക്രിക്കറ്റ് കളിയുടെ രീതികളെ കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളോട് വിശദീകരിച്ചു. ക്രിക്കറ്റ് കളിയിൽ കളിക്കാർ എപ്പോഴും ലക്ഷ്യം വെക്കുന്നത് ഫോറിനും സിക്‌സിനും വേണ്ടിയാണ്. അത്തരത്തിലായിരിക്കണം ഓരോ കാര്യത്തിലും വിദ്യാർത്ഥികൾ ശ്രദ്ധകൊടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾ സമയം കൈകാര്യം ചെയ്യാൻ പഠിക്കേണ്ടത് അമ്മമാരിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. അമ്മമാർ ചെയ്യുന്ന ഓരോ ജോലികളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ സമയം കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് മനസ്സിലാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തെയും എതിർകക്ഷികളെയും മാദ്ധ്യമങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന കുട്ടികളുടെ ചോദ്യത്തിന് അദ്ദേഹം നർമോക്തിയോടെയാണ് മറുപടി പറഞ്ഞത്. ‘ഇത് സിലബസ്സിന് പുറത്തുള്ള ചോദ്യമാണ്. ഒരോ വിമർശനങ്ങളും നമ്മളെ ശുദ്ധീകരിക്കും. ജാനാധിപത്യ പ്രവർത്തനത്തിനിടയിൽ വിമർശനങ്ങൾ അനിവാര്യമാണ്’അദ്ദേഹം കൂട്ടിച്ചേർത്തു.

പരീക്ഷാ പേ ചർച്ചയുടെ ആറാമത് പതിപ്പിൽ പങ്കെടുക്കുന്നതിനായി 38 ലക്ഷം വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ സ്റ്റേറ്റ് ബോർഡുകളിൽനിന്ന് 16 ലക്ഷം വിദ്യാർത്ഥികൾ ഉൾപ്പെടുന്നു.

Tags: Narendra Modipareeksha pe charcha
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies