ന്യൂഡൽഹി: സ്വപ്ന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ കൂടുതൽ വീടുകൾ നിർമ്മിക്കുമെന്ന് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ. ഇതിനായി 79,000 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. മുൻ വർഷം പദ്ധതിക്കായി അനുവദിച്ചതിനാക്കാൾ 66 ശതമാനം അധികം തുകയാണ് ഇത്തവണ നീക്കിവെച്ചിരിക്കുന്നത്. 2022 ൽ 48000 കോടിയാണ് പദ്ധതിക്കായി അനുവദിച്ചത്.
2.46 കോടി വീടുകൾക്കാണ് ഇതുവരെ പദ്ധതി മുഖാന്തരം അനുവദിച്ചത്. ഇതിൽ രണ്ട് കോടിയിലധികം വീടുകളുടെ നിർമ്മാണം പൂർത്തിയായി. എല്ലാവർക്കും ഭവനമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം യാഥാർത്ഥ്യമാക്കാനാണ് മുൻ വർഷത്തേക്കാൾ അധികം തുക ഇത്തവണ ബജറ്റിൽ അനുവദിച്ചിരിക്കുന്നത്.
കാർഷിക വായ്പ 20 ലക്ഷം കോടിയായി ഉയർത്തുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. അടുത്ത 3 വർഷത്തിനുള്ളിൽ വനവാസി വിദ്യാർത്ഥികളെ പിന്തുണയ്‌ക്കുന്ന 740 ഏകലവ്യ മോഡൽ സ്‌കൂളുകളിൽ 38,800 അദ്ധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും സർക്കാർ നിയമിക്കും. പ്രധാനമന്ത്രി അവാസ് യോജനയുടെ അടങ്കൽ തുക 66 ശതമാനം വർദ്ധിപ്പിച്ച് 79,000 കോടി രൂപയായി ഉയർത്തുകയാണെന്ന് സീതാരാമൻ പറഞ്ഞു.
അടുത്ത 3 വർഷത്തിനുള്ളിൽ ഒരു കോടി കർഷകർക്ക് കൃഷി ചെയ്യാനുള്ള സഹായം ലഭിക്കും. 10,000 ബയോ ഇൻപുട്ട് റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കും. ഉൽപന്നങ്ങൾ സംഭരിക്കാനും ന്യായമായ വില ലഭ്യമാക്കാനും കർഷകരെ സഹായിക്കുന്നതിന് വിപുലമായ പദ്ധതികൾ നടപ്പാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
Comments