തിരുവനന്തപുരം: വെള്ളക്കരം വർദ്ധിപ്പിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവിനെ ന്യായീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വര്‍ദ്ധനവെന്നാണ് മന്ത്രിയുടെ അവകാശവാദം. വെള്ളക്കരം കൂട്ടിയതില്‍ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല. വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.
ലിറ്ററിന് ഒരു പൈസയുടെ അധിക വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഗാർഹിക ഉപഭോക്താക്കൾ ആയിരം ലീറ്ററിന് ഇനി പത്ത് രൂപ അധികം നൽകണം. പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു ചെറിയ കുടുംബം 200 മുതൽ 400 രൂപ വരെ കൂടുതലായി നൽകേണ്ടി വരും. ബിപിഎൽ വിഭാഗത്തിന് വർദ്ധനവ് ബാധകമല്ല.
സംസ്ഥാനത്തത് 27 ലക്ഷം പൈപ്പ്‌ലൈൻ കണക്ഷനുകളാണുള്ളത്. ഇതിൽ 22 ലക്ഷം ഗാർഹിക ഉപഭോക്താക്കളാണ്. വെള്ളക്കരം കൂട്ടുന്നതിലൂടെ 250 കോടി രൂപ അധികമായി പിരിച്ചെടുക്കാമെന്നാണ് സംസ്ഥാന സർക്കാർ കണക്കു കൂട്ടുന്നത്. ജലഅതോറിറ്റിയുടെ സാമ്പത്തിക നഷ്ടം പരിഹരിക്കുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം.
Comments