മലയാളിയ്‌ക്ക് കിട്ടിയ ഇരുട്ടടി ആയിരുന്നു സംസ്ഥാന ബജറ്റ്. ഡീസലിനും പെട്രോളിനും എന്തിനെറേ വെള്ളത്തിന് വരെ കരം ഏർപ്പെടുത്തിയിരിക്കുകയാണ് പിണറായി സർക്കാർ. വെള്ളക്കരം ലിറ്ററിന് ഒരു പൈസ വർദ്ധിപ്പിച്ചതിലൂടെ 5,000 മുതൽ 50,000 ലിറ്റർ വരെ ഉപയോഗിക്കുന്നവരുടെ ദ്വൈമാസ ബില്ലിൽ 100 മുതൽ 1,000 രൂപ വരെയാണ് കൂടുക. അതായത് രണ്ടര ഇരട്ടിയുടെ വർദ്ധന. 1000 ലിറ്ററിന് നാല് രൂപ ആയിരുന്നത് 14 രൂപയാണ് കൂടുന്നത്. ഗാർഹിക ഉപഭോക്താക്കളുടെ കൂടിയ നിരക്ക് 44 രൂപയിൽ നിന്ന് 54-ഉം.
നാലംഗ കുടുംബം പ്രതിമാസം ഉപയോഗിക്കുന്നത് ശരാശരി 10,000 ലിറ്റർ വെള്ളമാണ്. രണ്ട് മാസത്തേക്ക് 20,000 ലിറ്റർ വെള്ളം. ഇതിലൂടെ വൻ ബാദ്ധ്യതയാകും സാധാരണക്കാർക്ക് ഉണ്ടാകുക. താരിഫ് നിശ്ചയിച്ച് വാട്ടർ അതോറിറ്റി ഉത്തരവിറക്കി. ഈ മാസം മുതൽ പ്രാബല്യത്തിൽ വരും. നിരക്ക് വർദ്ധനയിലൂടെ 300 കോടിയാണ് വാട്ടർ അതോറിട്ടിക്ക് ലഭിക്കുന്ന അധിക വരുമാനം.
പുതിയ താരിഫ്
ഗാർഹിക നിരക്ക്:
പ്രതിമാസം അഞ്ച് കിലോലിറ്റർ വെള്ളം ഉപയോഗിക്കുന്നവർ ഇനി മുതൽ 72.05 രൂപയാകും അടയ്‌ക്കേണ്ടത്.
* 5 10: മിനിമം നിരക്കായ 72.05-നൊപ്പം അഞ്ച് കിലോ ലിറ്ററിന് മുകളിൽ ഓരോ കി. ലിറ്ററിനും 14.41 രൂപ
* 10-15: 144.10 രൂപ, 10 കി.ലിറ്ററിന് മുകളിലുള്ള ഓരോ കിലോ ലിറ്ററിനും 15.51 രൂപ
* 15-20: കി.ലിറ്ററിന് 16.62
* 20-25: കി.ലിറ്ററിന് 17.,72
* 25-30: കി.ലിറ്ററിന് 19.92
* 30-40: കി. ലിറ്ററിന് 23.23
* 40-50: കി.ലിറ്ററിന് 25.44
* 50-ന മുകളിൽ (രണ്ട് സ്ലാബിന്): 1,272 രൂപ പിന്നീടുള്ള ഓരോ കിലോ ലിറ്ററിനും 54.10 രൂപ
ഗാർഹികേതര നിരക്ക്:
* കിലോ ലിറ്ററിന് 26.54 രൂപ മുതൽ 54.10 വരെ
* 15 കി.ലിറ്റർ വരെ 55.13 രൂപയ്‌ക്കൊപ്പം മിനിമം ചാർജായ 265.40 രൂപയും നൽകണം. അതിന് മുകളിൽ ഓരോ കി.ലിറ്ററിനും 26.54 രൂപ
* 15 കി.ലിറ്റർ മുതൽ 50 വരെ 55.13 രൂപ ഫിക്‌സഡ് ചാർജും നൽകണം.
* 15-30: 398.10 രൂപ (മിനിമം), 15 കി.ലിറ്ററിന് മുകളിലുള്ള ഓരോ കി.ലിറ്ററിനും 33.15 രൂപ
* 30-50: 895.35 രൂപ (മിനിമം), 30-ന് മുകളിലുള്ള ഓരോ കി.ലിറ്ററിനും 40.87 രൂപ.
Comments