ശിവരാത്രിനാളിലെ ശിവാലയ ഓട്ടം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ശിവരാത്രിനാളിലെ ശിവാലയ ഓട്ടം

വിഷ്ണുനാമം ജപിച്ചുകൊണ്ട് ഭക്തർ നടത്തുന്ന ശിവക്ഷേത്ര ദർശനത്തിന്റെ കഥ

Renjith KaanjirathilbyRenjith Kaanjirathil
Feb 15, 2023, 03:22 pm IST
FacebookTwitterWhatsAppTelegram

രഞ്ജിത് ജി കാഞ്ഞിരത്തിൽ

ശിവാരാധനക്കു പ്രാധ്യാന്യം നൽകുന്ന മഹാശിവരാത്രിയിൽ സാധാരണയായി ഭക്തർ ശൈവമായ പ്രാർത്ഥനകളാണ് ഉരുവിടുക. എന്നാൽ മഹാവിഷ്ണുവിന്റെ നാമങ്ങളായ ഗോവിന്ദാ ഗോപാലാ എന്ന് വിളിച്ചു കൊണ്ട് ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നകൗതുകകകരമായ ഒരാചാരമുണ്ട് കന്യാകുമാരിയിൽ. മഹാശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയിലെ കൽക്കുളം വിളവങ്കോട് താലൂക്കുകളിൽ ഭക്തർ നടത്തുന്ന ശിവാലയ ഓട്ടമാണിത്. ഈ താലൂക്കുകളിലെ 12 ശിവക്ഷേത്രങ്ങളിൽ ഒരു രാത്രിയും പകലും കൊണ്ട് ദർശനം നടത്തുക എന്നതാണ് ഈ ആചാരം . കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം ദിവസം മുഴുവനുമാണ് ശിവാലയഓട്ടം നടക്കുന്നത് .

ശിവാലയ ഓട്ടം സംബന്ധിച്ച് വ്യത്യസ്ത കഥകൾ ഭക്തർക്കിടയിൽ പ്രചരിക്കുന്നുണ്ട്. ഗൗതമമുനി പിൻജന്മത്തിൽ വ്യാഘ്രപാദനായി ജനിച്ചു. ഈ വ്യാഘ്രപാദ മഹർഷി മലയാളികൾക്ക് പരിചിതനാണ്. തന്റെ ദർശനത്തിനായി കൊടും തപസ്സ് അനുഷ്ടിച്ച വ്യാഘ്രപാദന്റെ മുന്നിൽ ശിവൻ പാർവതീ സമേതനായി പ്രത്യക്ഷപ്പെട്ട ദിവസമാണ് പ്രശസ്തമായ വൈക്കത്തഷ്ടമി ആചരിക്കുന്നത്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഒരു വ്യാഘ്രപാദത്തറയുമുണ്ട്. അതീവ ഭക്തനായിരുന്ന അദ്ദേഹം ശിവനെ ദീര്‍ഘകാലം തപസ് ചെയ്ത് രണ്ട് വരങ്ങള്‍ നേടി.
ശിവപൂജയ്‌ക്കായി പോറലേല്ക്കാത്ത പൂക്കളിറുക്കാന്‍ കൈനഖങ്ങളില്‍ കണ്ണ് വേണം.ഏത് മരത്തിലും കയറി പൂജയ്‌ക്ക് വേണ്ടുന്ന പൂക്കള്‍ ശേഖരിക്കാന്‍ വേണ്ടി കാലില്‍ പുലിയെപ്പോലെ നഖങ്ങളുള്ള പാദങ്ങള്‍ വേണം എന്നിവയായിരുന്നു അവ. അങ്ങിനെയാണ് വ്യാഘ്രപാദമുനിയെന്ന പേര് സിദ്ധിച്ചത്.

മഹാഭാരതവുമായി ബന്ധപ്പെട്ട കഥയിൽ ,കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് പാണ്ഡവര്‍ രാജസൂയയാഗം നടത്തിയപ്പോൾ മഹാമുനിമാരെ ഒക്കെ അതിലേക്ക് ക്ഷണിച്ചിരുന്നു. വ്യാഘ്രപാദമുനിയെ യജ്ഞത്തിന് ക്ഷണിക്കാനായി പോയത് ഭീമസേനനാണ്. ആ യാത്രയിൽ ശ്രീകൃഷ്ണന്‍ ഭീമസേനനെ പന്ത്രണ്ട് രുദ്രാക്ഷങ്ങള്‍ ഏല്‍പ്പിച്ചിരുന്നു. താമ്രപര്‍ണ്ണീ നദിക്കരയിൽ തപസ്സനുഷ്ഠിച്ചിരുന്ന വ്യാഘ്രപാദമുനിയുടെ അടുക്കലെത്തിയ ഭീമൻ അദ്ദേഹത്തെ തപസ്സില്‍ നിന്നുണര്‍ത്തുവാനായി “ഗോവിന്ദാ ഗോപാല” എന്ന് വിളിച്ചു. വിഷ്ണുനാമം കേട്ടു കോപിച്ച ശൈവഭക്തനായ മുനി തപസ്സിൽ നിന്നുണർന്നു, തന്റെ തപഭംഗം വരുത്തിയ ഭീമന്‍റെ പുറകേ ഓടിച്ചെന്നു. ഭീമന്‍ ഓടുന്നതിനിടയില്‍ കൈവശമുളള രുദ്രാക്ഷത്തിലൊന്ന് ഒരു സ്ഥലത്ത് നിക്ഷേപിച്ചു. ആ രുദ്രാക്ഷം ഒരു ശിവലിംഗമായി മാറി. ശിവലിംഗം കണ്ട് മുനിയുടെ ക്രോധം ശമിച്ചു. മുനി കുളിച്ച് ശുദ്ധനായി, അവിടെ പൂജ ചെയ്തു. വീണ്ടും ഭീമൻ മുനിയെ പ്രകോപിപ്പിച്ചു .മുനി പിന്നാലെ ഓടി. ഇങ്ങിനെ പന്ത്രണ്ട് രുദ്രാക്ഷവും ഉപയോഗിച്ചു ഭീമൻ രക്ഷപെട്ടു. ഓരോ ശിവലിംഗ പ്രതിഷ്ഠയും ഓരോ ക്ഷേത്രമായി തീര്‍ന്നു. എന്നിട്ടും മുനിയുടെ കോപം ശമിച്ചില്ല. അപ്പോൾ ശ്രീകൃഷ്ണൻ അവിടെ പ്രത്യക്ഷപ്പെട്ടു. വ്യാഘ്രപാദമുനിക്ക് ശിവന്‍റെ രൂപത്തിലും ഭീമന് വിഷ്ണുവിന്‍റെ രൂപത്തിലും ദര്‍ശനം നൽകി. അവിടെ ശങ്കരനാരായണ പ്രതിഷ്ഠയുണ്ടായി. ശിവനും വിഷ്ണുവും ഒന്നാണെന്ന് തിരിച്ചറിഞ്ഞ മഹര്‍ഷി തൃപ്തനായി. ധർമ്മപുത്രന്റെ രാജസൂയയാഗത്തില്‍ പങ്കെടുത്തു.

അങ്ങിനെ മുനിയിൽ നിന്ന് രക്ഷപെടാനായി “ഗോവിന്ദാ ഗോപാല” എന്ന് വിളിച്ചുകൊണ്ട് ഭീമന്‍ നടത്തിയ ഓട്ടത്തെ അനുസ്മരിച്ചാണ് ശിവാലയഓട്ടം നടക്കുന്നത്.”ഗോവിന്ദാ ഗോപാല” എന്ന് വിളിച്ചുകൊണ്ട് ഭക്തർ ഓടിയും നടന്നും 110 കൊലോമീറ്റർ ദൂരം താണ്ടി
കന്യാകുമാരി ജില്ലയിലെ 12 ശിവാലയങ്ങളിൽ ദർശനം നടത്തുന്നു.ശിവാലയ ഓട്ടത്തിന് തയ്യാറെടുക്കുന്ന ഭക്തന്‍ന്മാരെ “ഗോവിന്ദന്‍മാര്‍’ എന്ന് പറയുന്നു.

ശിവാലയ ഓട്ടയിൽ പങ്കെടുക്കുന്ന ഭക്തർ കുംഭ മാസത്തിലെ ഏകാദശിക്ക് ഒരാഴ്ച മുന്‍പ് മാലയിട്ട് വ്രതം ആരംഭിക്കുന്നു.21 ദിവസമാണ് വ്രതം. പിന്നെ രാവിലെയും വൈകിട്ടും കുളിച്ച് ശിവക്ഷേത്രങ്ങളിൽ പോയി ശിവനാമം ജപിച്ച് പ്രാർത്ഥിക്കുന്നു. മാംസഭക്ഷണം ഒഴിവാക്കി വ്രതാനുഷ്ഠാനങ്ങളോടെ ശിവരാത്രിക്കായി കാത്തിരിക്കുന്നു .ഈ ദിവസങ്ങളില്‍ സ്വന്തം ഗൃഹത്തില്‍ നിന്ന് ഭക്ഷണം കഴിക്കാറില്ല. ക്ഷേത്രത്തിലെ നിവേദ്യച്ചോറാണ് ഭക്ഷണം. രാത്രി ഇളനീരും കരിക്കും പഴവും മാത്രം. ത്രയോദശി നാളില്‍ ഉച്ച്ക്ക് ആഹാരം കഴിഞ്ഞ് മുഞ്ചിറയാറ്റിൽ കുളിച്ച് ഈറനോടെ ഒന്നാം ശിവാലയമായ മുഞ്ചിറ തിരുമലക്ഷേത്രത്തിൽ ദീപാരാധന ദര്‍ശിച്ച് ഓട്ടമാരംഭിക്കുന്നു.

വെളളമുണ്ടും അതിന് മേല്‍ ചുറ്റിയ ചുവന്ന കച്ചയുമായിരുന്നു പണ്ടുള്ള വേഷം.ഇപ്പോഴത് കാവിമുണ്ടായി മാറി. ഷർട്ട് ധരിക്കാറില്ല. ചെല്ലുന്ന ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെ വീശാനായി കയ്യിൽ വിശറിയുണ്ടാകും. വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചികളുണ്ടാകും. ഒന്നില്‍ ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രസാദ ഭസ്മവും മറ്റേതില്‍ വഴിയാത്രയ്‌ക്കാവശ്യമായ പണവും സൂക്ഷിക്കും. യാത്ര കറുത്ത വാവ് ദിവസമായതിനാൽ പണ്ടൊക്കെ ചൂട്ടുകറ്റ ഉപയോഗിക്കുന്ന രീതി ഉണ്ടായിരുന്നു. ഇപ്പോൾ വെളിച്ചമുണ്ട് എങ്കിലും ടോർച്ചു പയോഗിക്കുക സാധാരണമാണ്.

ഭക്തർ സംഘം സംഘമായി ഓടി പന്ത്രണ്ട് ക്ഷേത്രത്തിലും എത്തുന്നു.തിരുമല, തിക്കുറുശ്ശി, തൃപ്പരപ്പ്, തിരുനന്ദിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടയ്‌ക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം എന്നിവയാണ്‌ 12 ശിവാലയ ക്ഷേത്രങ്ങൾ. ഓരോ ക്ഷേത്രത്തിലും എത്തുമ്പോൾ കുളിച്ച് ഈറനോടെ വേണം ദര്‍ശനം നടത്തുവാന്‍. വഴിയിലെമ്പാടും പാനകം, ചുക്കുവെളളം, ആഹാരം എന്നിവ കൊടുക്കും . ഒടുവിലത്തെ ശിവക്ഷേത്രമായ തിരുനട്ടാലെത്തി ഓട്ടം സമാപിക്കുന്നു.ഓട്ടത്തിൽ മുഴുവൻ സമയവും “ഗോവിന്ദാ ഗോപാല’ ശരണം പോലെ വിളിക്കുന്നു. തിരുനട്ടാലത്തെ ശങ്കരനാരായണന്റെ രൂപത്തിലുള്ള സ്വാമി ശൈവ-വൈഷ്ണവ ഐക്യത്തിന്റെ പ്രകടനമാണ്.

തിരുനട്ടാലത്ത് ഓട്ടം അവസാനിക്കുന്നില്ലെന്നും ഒന്നാം ഘട്ടമാണ് ഇവിടെ പൂര്ണമാകുന്ന തെന്നും ചിലർ വിശ്വസിക്കുന്നു.അവർ അവിടെ നിന്നും ശുചന്ദ്രത്തേക്കോ തിരുവട്ടാറി ലേക്കോ ഓട്ടം തുടരുന്നു. അവിടങ്ങളിൽ പോയി യഥാക്രമം സ്ഥാണു മാലയനെയോ ആദികേശവപ്പെരുമാളിനെയോ ദർശിച്ച് ഓട്ടം അവസാനിപ്പിക്കുന്നു.

ശിവാലയ ഓട്ടത്തിൽ പങ്കെടുക്കാൻ മലയാളി ഭക്തരുടെ തിരക്കാണ് .പണ്ടുകാലത്ത് എല്ലാ ഭക്തരും നടക്കുകയും ഓടുകയും ചെയ്യുമായിരുന്നു. സമീപ വർഷങ്ങളിൽ പരിമിതമായ ഭക്തർ മാത്രമാണ് നടന്ന് ഓടുന്നത്. എന്നാലിന്ന് ഇരുചക്രവാഹനങ്ങളിലും മറ്റു വാഹനങ്ങളിലാണ് മിക്കവരും ഈ ഓട്ടത്തിൽ പങ്കെടുക്കുന്നത്. ശിവാലയഓട്ടത്തോടനുബന്ധിച്ച് കന്യാകുമാരി ജില്ലയ്‌ക്ക് സാധാരണ പ്രാദേശിക അവധി പ്രഖ്യാപിക്കാറുണ്ട്.

Tags: Lord ShivaMaha Shivaratri
ShareTweetSendShare

More News from this section

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

സത് സന്താന ലബ്ധിക്കായി സന്താന കാമേശ്വരി ഉപാസന

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies