അഹമ്മദാബാദ് : വഡോദര നഗരത്തിലെ സുർസാഗർ തടാകത്തിന്റെ മധ്യത്തിൽ നിർമ്മിച്ച മഹാദേവ പ്രതിമ ഫെബ്രുവരി 18 ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അനാച്ഛാദനം ചെയ്യും . 111 അടി ഉയരമുള്ള ശിവ പ്രതിമ 12 കോടി രൂപ ചെലവിലാണ് സ്വർണം പൂശിയത് .17.5 കിലോഗ്രാം സ്വർണമാണ് പ്രതിമ പൂശാൻ ഉപയോഗിച്ചത്.
അനാച്ഛാദനത്തിന് മുന്നോടിയായി ഇന്ന് മുതൽ ഭക്തർക്ക് പ്രതിമ കാണാൻ അധികൃതർ സൗകര്യം ചെയ്ത് നൽകിയിരുന്നു . ദർശനത്തിനായി നിരവധി ഭക്തജനങ്ങളാണ് ഇവിടേയ്‌ക്ക് എത്തുന്നത് .
1996-ലാണ് മഹാദേവന്റെ പ്രതിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് . 2017-ലാണ്, പ്രതിമ സ്വർണ്ണം പൂശാൻ ആരംഭിച്ചത് . വഡോദരയിൽ നിന്നും , വിദേശത്തുനിന്നും നിരവധി ഭക്തരാണ് ഇതിനായി സംഭാവന നൽകിയത് . അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരാണ് പ്രതിമ സ്വർണ്ണം പൂശാൻ 12 കോടി രൂപ സംഭാവനയായി നൽകിയത് .
മഹാദേവന്റെ പ്രതിമയും പ്ലാറ്റ്‌ഫോമും തൂണുകളും ‘അഷ്ടസിദ്ധി യന്ത്ര’ സാങ്കേതികതയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രതിമയും അതിന്റെ സ്തംഭവും മുതൽ മുഴുവൻ ഘടനയിലും സംഖ്യാശാസ്ത്രം, ജ്യോതിഷം, ഗ്രഹശാസ്ത്രം, വർണ്ണ ശാസ്ത്രം, വൈബ്രേഷൻ സയൻസ്, രാശി-കുണ്ഡലി എന്നിവ ഉപയോഗിച്ചിട്ടുണ്ട്. ഒറീസ സ്വദേശിയായ രാജേന്ദ്ര നായക്കും സംഘവുമാണ് പ്രതിമസ്വർണ്ണം പൂശിയത്. അംബാജി, ഷിർദി സായിബാബ മന്ദിർ എന്നിവയുൾപ്പെടെ രാജ്യത്തെ 50 ഓളം ആരാധനാലയങ്ങളിൽ സ്വർണ്ണം പൂശിയത് രാജേന്ദ്ര നായക്കും സംഘവുമാണ്
Comments