ന്യൂഡൽഹി : സിബിഐ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി പണംതട്ടിയ പിതാവും മകനും അറസ്റ്റിൽ. സംഭവത്തിൽ ഇൻസർ (46), യൂസഫ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും സിബിഐ ഉദ്യോഗസ്ഥരാണെന്ന വ്യാജേ 11 ലക്ഷം രൂപ കൊള്ളയടിച്ചതായി ഡൽഹി പോലീസ് പറഞ്ഞു.
ഡൽഹി പഞ്ചാബി ബാഗിലെ വസതിയിൽ 11 ലക്ഷം രൂപയുടെ പണമടങ്ങിയ ബാഗ് എത്തിക്കാൻ പോകുകയായിരുന്നു സൗരഭ് ഗുപ്ത. ഇതിനിടെ സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന സൗരഭിനെ പ്രതികൾ പിടികൂടി. ശേഷം കൂടുതൽ പണം കൈവശം വച്ചതിന്റെ പേരിൽ ജയിലിലേക്ക് അയക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഡൽഹിയിലെ വ്യാജ ഓഫീസിലേക്ക് കൊണ്ടുപോകാൻ ഓട്ടോയിൽ കയറി. എന്നാൽ സരായ് കാലെ ഖാൻ ഫ്ളൈഓവറിൽ എത്തിയപ്പോൾ ഇയാളുടെ ബാഗ് എടുത്ത് മൊഹ്ത് ഇൻസറും മുഹമ്മദ് യൂസഫും ഓടി രക്ഷപ്പെട്ടതായി പോലീസ് കൂട്ടിച്ചേർത്തു. തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.
Comments