മുംബൈ : സംസ്ഥാനത്തെ തുറമുഖ ഷിപ്പിംഗ് ജലപാത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനായി 99,210 കോടി രൂപ അനുവദിച്ചതായി കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. സാഗർമാല പദ്ധതികൾക്കായി 99,210 കോടി രൂപയാണ് തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രാലയം അനുവദിച്ചത്.
കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുമായി മുംബൈയിൽ നടത്തിയ കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ ഷിപ്പിംഗ്, ജലവികസന തുറമുഖ പദ്ധതികളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസനം എന്നിവ ചർച്ച ചെയ്തു. മാരിടൈം പദ്ധതിയ്‌ക്ക് തുടക്കം കുറിച്ചതായും സോനോവാൾ പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് തുറമുഖ ഷിപ്പിംഗ് ജലപാതയുടെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽമെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാഗർമാല പദ്ധതിയുടെ കീഴിൽ 114 പ്രോജക്ടുകൾക്കായി 99,210 കോടി രൂപ അനുവദിച്ചത്. റെയിൽവേ, റോഡ്, തുറമുഖ നവീകരണം, ഫിഷറീസ്, തീരദേശ വികസനം തുടങ്ങിയ പദ്ധതികൾ സാഗർമാലയുടെ കീഴിൽ ഏറ്റെടുക്കുന്നത്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് അനുസരിച്ച് നാഷണൽ മാരിടൈം ഹെറിട്ടേജ് കോംപ്ലക്‌സ് നമ്മുടെ നാവിക ചരിത്രത്തിന്റെ പ്രദർശനമാകും.
Comments