ചാൾസ് രാജാവിന്റെ കിരീട ധാരണച്ചടങ്ങിൽ കാമില രാജ്ഞി കോഹിനൂർ രത്‌നം അണിയില്ലെന്ന വാർത്ത പുറത്തുവന്നത്തോടെ കോഹിനൂർ രത്‌നം സമൂഹമാദ്ധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യയ്‌ക്ക് രത്‌നം തിരിച്ചുകൊടുക്കാണമോ വേണ്ടയോ എന്നതിലേക്ക് ചർച്ചകൾ നീണ്ടു കഴിഞ്ഞു.
അതിനിടയിലാണ് ബ്രിട്ടണിലെ ഒരു ടെലിവിഷൻ ഷോയ്‌ക്കിടെയുണ്ടായ വാദപ്രതിവാദം സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുകയാണ്. ടിവി ഷോകൾ അടക്കം ചൂടുപിടിപ്പിച്ച ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം ബ്രിട്ടണിലെ ഒരു ടിവി ഷോയിൽ എഴുത്തുകാരിയും മാദ്ധ്യമപ്രവർത്തകയുമായ എമ്മാ വെബ്ബും ഇന്ത്യൻ വംശജയായ മാദ്ധ്യമപ്രവർത്തക നരീന്ദർ കൗറും തമ്മിലുണ്ടായ വാദ പ്രതിവാദമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രം. ചർച്ചയുടെ വീഡിയോ ട്വിറ്ററിൽ ട്രെൻഡിംഗായി ഒടുകയാണ്.
കോഹിനൂർ രത്‌നം ‘പേർഷ്യൻ ഭരണാധികാരിയിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണ്. മുഗൾ അധിനിവേശത്തിലൂടെയാണ് പേർഷ്യൻ ഭരണം നിലവിൽ വന്നത്. ആയതിനാൽ ഈ വിഷയം വളരെ സങ്കീർണ്ണമാണ്.’ എന്നായിരുന്നു എമ്മയുടെ വാദം.
‘നിങ്ങൾക്ക് ചരിത്രമറിയില്ല’ എന്നായിരുന്നു നരീന്ദർ കൗർ എമ്മയ്‌ക്ക് നൽകിയ മറുപടി. ‘കോളനിവൽകരണത്തിന്റെ പ്രതിരൂപമാണ് കോഹിനൂർ. അത് ഇന്ത്യയ്ക്ക് തിരിച്ചു നൽകണം. ഇന്ത്യക്കാർ എന്തിന് യുകെവരെ പണംമുടക്കി വന്ന് കോഹിനൂർ കാണുന്നത്.?’ കൗർ ചോദിച്ചു.
ടിവി ഷോയുടെ വീഡിയോ നരീന്ദർ തന്നെ ട്വിറ്ററിൽ പങ്കുവെച്ചു. ‘കോഹിനൂർ രത്‌നം ഇന്ത്യയുടെ മണ്ണിലാണ് കണ്ടെത്തിയത്. ബ്രിട്ടൺ അധിനിവേശത്തിന്റെ കറുത്ത ദിനങ്ങളാണ് ഇത് സൂചിപ്പിക്കുന്നത്. കോളനിവൽകരണത്തിൽ നിന്നും പിന്നെയും ആനുകൂല്യം നേടികൊണ്ടിരിക്കാൻ എന്ത് കാര്യം. രാജ്യം അതിന്റെ സ്വത്തിന് വേണ്ടി വാദിക്കുന്നത് അവരുടെ അവകാശമായി യുഎൻ അംഗീകരിച്ചിട്ടുണ്ട്’. വീഡിയോയ്‌ക്ക് അടിക്കുറിപ്പായി കൗർ കുറിച്ചു.
നരീന്ദർ ട്വിറ്ററിൽ പങ്കുവെച്ച ടിവി ഷോയുടെ വീഡിയോ:
The kohinoor diamond was founded in Indian soil. It represents to the British their dark brutal colonial history. They have NO BUSINESS in continuing to benefit from colonisation. The UN recognises the right of a country to reclaim its treasures. https://t.co/uL3FfoqvzC
— Narinder Kaur (@narindertweets) February 16, 2023















