പട്ന : കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ മലദ്വാരത്തിൽ ഗ്ലാസ് . നിലവിൽ ഇരയുടെ നില ഗുരുതരമാണ്.
ബീഹാറിലെ മുസാഫർപൂർ ജില്ലയിലാണ് സംഭവം . സാഹേബ്ഗഞ്ച് പ്രദേശത്തെ രാംപൂർ ഗ്രാമത്തിൽ താമസിക്കുന്ന പവൻ ദാസ് എന്ന യുവാവിനാണ് ഈ ദാരുണാവസ്ഥ . ഭാര്യാവീട്ടിൽ നടന്ന വഴക്കിനിടെ ഭർതൃസഹോദരനാണ് ഈ കൃത്യം ചെയ്തതെന്നാണ് പവൻ ദാസ് പോലീസിനോട് പറഞ്ഞത് .
ഹൈദരാബാദിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു പവൻ ദാസ് . അദ്ദേഹത്തിന്റെ ഭാര്യ വളരെക്കാലമായി പവൻ ദാസുമായി വഴക്കിട്ട് മാതൃ വീട്ടിലായിരുന്നു . അവധിക്ക് വന്ന പവൻ ദാസ് ഭാര്യയുമായുള്ള പ്രശ്നങ്ങൾ തീർത്ത് അവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി ഭാര്യാവീട്ടിലേക്ക് പോയിരിന്നു . എന്നാൽ ഭാര്യ ഒപ്പം വന്നില്ലെന്ന് മാത്രമല്ല , അവിടെ ഭാര്യാസഹോദരനുമായി വഴക്കുമുണ്ടായി .ഇതിനിടെ ഭാര്യാസഹോദരൻ പവൻ ദാസിന്റെ മലദ്വാരത്തിൽ ഗ്ലാസ് കയറ്റിയെന്നാണ് പരാതി.
ഭാര്യാവീട്ടിൽ നിന്ന് മടങ്ങിയെത്തിയ പവൻ ദാസിന് പിന്നീട് വയറുവേദന ഇടയ്ക്കിടെ വരുന്നുണ്ടായിരുന്നു . ഒപ്പം കൃത്യമായി മലമൂത്രവിസർജനം നടത്താനും കഴിയാതെയായി . ഇതേ തുടർന്നാണ് പവൻ ദാസിനെ ആശുപത്രിയിലാക്കിയത് . മുസാഫർപൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയ പവനെ ടിബി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. മെഡിക്കൽ കോളേജിൽ വച്ച് എടുത്ത എക്സറേയിലാണ് പവൻ ദാസിന്റെ മലദ്വാരത്തിൽ ഗ്ലാസ് കുടുങ്ങിയതായി കണ്ടെത്തിയത് .
ഭാര്യാ പിതാവ് ശംഭുദാസും , ഭർതൃസഹോദരൻ ദുഗ്ദുഗി ദാസും ചേർന്ന് ആദ്യം തന്നെ മർദ്ദിച്ച് ബോധരഹിതനാക്കിയ ശേഷം ഗ്ലാസ് മലദ്വാരത്തിൽ കയറ്റുകയായിരുന്നുവെന്ന് പവൻ പോലീസിനോട് പറഞ്ഞു. ചായ കുടിക്കാൻ ഉപയോഗിക്കുന്ന ചെറിയ സ്റ്റീൽ ഗ്ലാസാണ് എക്സറേയിൽ കണ്ടത്. നിലവിൽ പവൻ ദാസിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Comments