ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീ യാത്രയായ ‘എംവി ഗംഗാ വിലാസ് ക്രൂയിസ് ‘ ഫെബ്രുവരി 28-ന് അസമിൽ യാത്ര പൂർത്തീകരിക്കും. അന്നേ ദിവസം കേന്ദ്ര തുറമുഖ ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അസമിൽ സ്വാഗത ചടങ്ങ് സംഘടിപ്പിക്കും.
ജനുവരി 13-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത എംവി ഗംഗാ വിലാസ് ക്രൂയിസ് യാത്ര ആരംഭിച്ചത്. 50 ദിവസങ്ങൾക്കുള്ളിൽ 3,200 കിലോമീറ്ററിലധികം ദൂരമാണ് കപ്പൽ സഞ്ചരിച്ചത്. 50 സ്ഥലങ്ങളിലൂടെ യാത്ര പിന്നിട്ടാണ് കപ്പൽ തിരിച്ചെത്തുന്നത്. 27 നദീ തടങ്ങളിലൂടെയാണ് കപ്പൽ കടന്നു പോയത്. മൂന്ന് മേൽത്തട്ടും 18 മുറികളും അടക്കം 36 വിനോദ സഞ്ചാരികളെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് കപ്പൽ നിർമ്മിച്ചിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തേക്ക് അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്ര ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞു.
ജലഗതാഗത അടിസ്ഥാന സൗകര്യ വികസപ്പിക്കുന്നതിനുള്ള ഫെയർവേ,ടെർമിനലുകളും, കപ്പൽ യാത്ര തുടങ്ങിയ പദ്ധതികൾ ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പൂർത്തീകരിച്ചിതായി അറിയിച്ചു. ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന സ്വാഗത ചടങ്ങിൽ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, മറ്റ് കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, നയതന്ത്രജ്ഞർ, ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
Comments