പാക് സന്ദർശന വേളയിൽ താൻ പറഞ്ഞത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, എന്നാൽ അവിടുത്തെ ജനങ്ങളുടെ പ്രതികരണം റിപ്പോർട്ട് ചെയ്യാൻ എത്ര മാദ്ധ്യമങ്ങൾ മുന്നിട്ടിറങ്ങി? ; ഇന്ത്യയുമായി ചേരാൻ പാക് ജനത തീവ്രമായി ആഗ്രഹിക്കുന്നുവെന്ന് ജാവേദ് അക്തർ
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

പാക് സന്ദർശന വേളയിൽ താൻ പറഞ്ഞത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു, എന്നാൽ അവിടുത്തെ ജനങ്ങളുടെ പ്രതികരണം റിപ്പോർട്ട് ചെയ്യാൻ എത്ര മാദ്ധ്യമങ്ങൾ മുന്നിട്ടിറങ്ങി? ; ഇന്ത്യയുമായി ചേരാൻ പാക് ജനത തീവ്രമായി ആഗ്രഹിക്കുന്നുവെന്ന് ജാവേദ് അക്തർ

Janam Web Desk by Janam Web Desk
Mar 1, 2023, 12:01 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ്: ഇന്ത്യയുമായി ചേരാൻ പാക് ജനത തീവ്രമായി ആഗ്രഹിക്കുന്നതായി പ്രമുഖ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ. മതത്തിന്റെ പേരിൽ രാഷ്‌ട്രമുണ്ടാക്കുകയെന്നത് ബ്രീട്ടീഷുകാരുടെ തന്ത്രമായിരുന്നുവെന്നും പാകിസ്താൻ രൂപീകരിച്ചത് അത്തരത്തിൽ വലിയൊരു അബദ്ധമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യൻ ചെയ്ത പത്ത് അബദ്ധങ്ങളെക്കുറിച്ച് പുസ്തകമെഴുതുകയാണെങ്കിൽ പാകിസ്താൻ സൃഷ്ടി തീർച്ചയായും ഉൾപ്പെടുത്താമെന്നും അദ്ദേഹം തുറന്നടിച്ചു. ചണ്ഡീഗഡിൽ സംഘടിപ്പിച്ച ചിത്കാര ലിറ്റ് ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തിടെ അക്തർ, ലാഹോറിലെ ഫായിസ് പിലിം ഫെസ്റ്റിവലിൽ പങ്കെടുത്തിരുന്നു.ഊഷ്മളമായ സ്വീകരണവും വരവേൽപ്പുമായിരുന്നു അദ്ദേഹത്തിനവിടെ ലഭിച്ചത്. 166 പേരുടെ ജീവൻ അപഹരിച്ച മുംബൈ ഭീകരാക്രമണ കേസിലെ പ്രതികൾ ഇപ്പോഴും പാകിസ്താനിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന് അദ്ദേഹം പരാമർശിച്ചതിന് പിന്നാലെ സദസ്സിൽ നീണ്ട സംവാദം തന്നെയാണ് നടന്നത്. എന്നാൽ അന്നത്തെ കൈയടിയുടെ ശബ്ദത്തിൽ അമർന്നതിനാലാണ് അത് ആരുടെയും ശ്രദ്ധയിൽപ്പെടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ വരച്ച അതിർത്തിയെ കുറിച്ചല്ല, മറിച്ച് ജനങ്ങളെ കുറിച്ചും അവരുടെ സ്‌നേഹത്തെക്കുറിച്ചുമാണ് സംസാരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിർത്തിക്കപ്പുറമുള്ള സന്ദർശന വേളയിൽ പറഞ്ഞത് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ പാക് ജനതയുടെ വൻ കരഘോഷമായിരുന്നു അവിടെ ഉണ്ടായത്. എന്നാൽ ഇത് പറയാനും ലോകത്തെ അറിയിക്കാനും എത്ര മാദ്ധ്യമങ്ങൾ ശ്രമിച്ചുവെന്നും അദ്ദേഹം ആഞ്ഞടിച്ചിരുന്നു. പാകിസ്താനിലെ ജനങ്ങൾ ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. രാഷ്‌ട്രീയവുമായി അതിനെ കൂട്ടിക്കലർത്തുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വളരെ യുക്തിരഹിതമായ തീരുമാനമായിരുന്നു പാകിസ്താൻ എന്ന സൃഷ്ടി. മതം ഒരു രാഷ്‌ട്രത്തെ സൃഷ്ടിക്കുന്നില്ല. അങ്ങനെ സൃഷ്ടിച്ചിരുന്നെങ്കിൽ പശ്ചിമേഷ്യ മുഴുവൻ ഒരു രാഷ്‌ട്രവും യൂറോപ്പ് മുഴുവൻ മറ്റൊരു രാജ്യവുമാകുമായിരുന്നു. പാകിസാത്‌നിൽ അഹമ്മദിയ്യകളെയും ഷിയാകളെയും മുസ്ലീമായി കണക്കാക്കില്ല. ആ ഒഴിവാക്കൽ തുടരുന്നു- അക്തർ വിശദീകരിച്ചു.

പാക് കലാകാരന്മാരായ നുസ്രത്ത് ഫത്തേ അലി ഖാൻ, മെഹ്ദി ഹസൻ എന്നിവരെ ഭാരതം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ ലതാ മങ്കേഷ്‌കറിന്റെ ഒരി ഷോ പോലും പാകിസ്താനിൽ നടതതിയിട്ടില്ലെന്നും ജാവേദ് അക്തർ ലാഹോറിൽ പറഞ്ഞിരുന്നു.

സാഹിത്യലോകത്തിന്റെ ഒത്തുചേരലാണ് ചിത്കാര ലിറ്റ് ഫെസ്റ്റ്. പഞ്ചാബിലെ ചിത്കാര സർവകലാശാലയിലാണ് ഫെസ്റ്റ് നടക്കുന്നത്. രണ്ട് ദിവസത്തെ ആഘോഷത്തിൽ പങ്കുച്ചേരാൻ ആയിരങ്ങളാണ് എത്തിയത്. രാജ്യത്തുടനീളമുള്ള പ്രശസ്തരായ എഴുത്തുകാരുടെയും കവികളുടെയും സാഹിത്യ പ്രേമികളുടെയും ശ്രദ്ധേയമായ ഒരു നിരയാണ് ഫെസ്റ്റിനുണ്ടായിരുന്നത്.പ്രമുഖ എഴുത്തുകാർ, ചിന്തകർ തുടങ്ങിയവരുമായി ഇടപഴകാനും, പര്യവേഷണം ചെയ്യാനും വിദ്യാർത്ഥികൾക്കും സമൂഹത്തിനും ലഭിക്കുന്ന മികച്ച അവസരമാണ് ചിത്കര ലിറ്റ് ഫെസ്റ്റ്.

Tags: Pakistanjaved akhtar
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

തടവുകാർക്ക് മൊബൈൽ ഫോൺ നേരിട്ടെത്തിച്ചു, ലഷ്കർ ഭീകരരുമായി ബന്ധപ്പെട്ടു; തടിയന്റവിട നസീറിനെ സഹായിച്ചവരുടെ വിവരങ്ങൾ N​IAയ്‌ക്ക്

മസ്കുമായി ഒരു ബന്ധവുമില്ല; സ്പേസ് എക്സുമായി സ​ഹകരിച്ചുള്ള റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ്

Latest News

മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് ആറ്റിൽ മുങ്ങിമരിച്ചു

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പരപ്പനങ്ങാടി സ്വദേശിനി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies