തിരുവനന്തപുരം: ഇന്ത്യ- ഫ്രാൻസ് സംയുക്ത സൈനിക അഭ്യാസം FRINJEX-2023 ന്റെ ആദ്യ ദിനം ആരംഭിച്ചത് സൂര്യനമസ്‌കാരത്തൊടെ. ഇരു രാജ്യങ്ങളിൽ നിന്നുള്ള 120 വീതം സൈനികരാണ് തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിൽ നടക്കുന്ന സൈനിക അഭ്യാസത്തിൽ പങ്കെടുക്കുന്നത്. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സൈനികാഭ്യാസം പ്രധാനമായും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മേഖലയിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഇന്ത്യയും ഫ്രാൻസും സംയുക്തമായി സൈനികാഭ്യാസം സംഘടിപ്പിക്കാറുണ്ട്. എന്നാൽ ദുരന്തനിവാരണ മേഖല( HADR) കേന്ദ്രീകരിച്ചിള്ള സൈനികാഭ്യാസം ആദ്യമായാണ് നടക്കുന്നത്.
കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും കൈകാര്യം ചെയ്യാൻ ഇരു സൈന്യത്തെയും സുസജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സൈനികാഭ്യാസം സംഘടിപ്പിച്ചത്. ഇരുരാജ്യങ്ങൾക്കും ദുരന്ത മേഖലകളിലെ പ്രവർത്തനം ശക്തമാക്കാൻ സംയുക്ത സൈനികാഭ്യാസത്തിലൂടെ സാധിക്കുമെന്ന് ഉദ്ഘാടന ചടങ്ങിൽ കമാൻഡർ അതുൽ കോക്കർ പറഞ്ഞു.
#indianarmy & #FrenchArmy personnel literally kick-start joint exercise #FRINJEX with a session of #yoga & mobility exercises at the #pangode military station #Thiruvananthapuram #kerala #india
120 @armeedeterre troops & 120 @adgpi troops to be part of 2-day HADR-centric ex pic.twitter.com/sRrNjBqhPM
— Sidharth.M.P (@sdhrthmp) March 7, 2023
ഫ്രാൻസിൽ നിന്നും മേജർ കാൽഫ്രോണിന്റെ നേതൃത്വത്തിൽ 114 സെനികരും ആറ് ഓഫീസർമാരുമാണ് FRINJEX ൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയത്. വ്യത്യസ്ത സംസ്‌കാരവും ഭാഷയും ചരിത്രവുമുള്ള രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണത്തെ മികച്ച അവസരമായാണ് ഫ്രഞ്ച് സൈന്യം കാണുന്നതെന്ന മേജർ കാൾഫ്രോൺ പറഞ്ഞു. FRINJEX ന്റെ ഭാഗമായി സംയുക്ത ആയുധ അഭ്യാസവും നടക്കുന്നുണ്ട്.
Comments