എറണാകുളം: കൊച്ചിയിലെ ജനമജീവിതം ദുസ്സഹമാക്കിയ ബ്രഹ്‌മപുരം തീപിടുത്തതത്തിന് പിന്നാലെ ഉയരുന്നത് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കഥകൾ. 54 കോടി രൂപയുടെ കരാറിൽ ഇതുവരെ നടത്തിയത് 25 ശതമാനം പ്രവർത്തികൾ മാത്രം. അതിൽ തന്നെ തരം തിരിച്ച് ബയോ മൈനിംഗ് നടത്തേണ്ട പ്ലാസറ്റിക്ക് മാലിന്യം കമ്പനി അവിടെ നിന്ന് മാറ്റാൻ പോലും കമ്പനി തയ്യാറായിട്ടില്ല. ഈ കാര്യങ്ങളെല്ലാം ജനുവരിയിൽ തന്നെ മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നെങ്കിലും ഇതിനെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. സിപിഎം നേതാവ് വൈക്കം വിശ്വന്റെ മരുമകൻ രാജ്കുമാർ ചെല്ലപ്പൻ പിള്ള എംഡിയായ കമ്പനിയാണ് സോൺട ഇൻഫ്രാടെക്.
പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ തരംതിരിവ് ശരിയായ രീതിയിലല്ല നടക്കുന്നതെന്നും മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു. കൂടാതെ മെഷീനുകൾ ഉപയോഗിച്ച് തരംതിരിച്ചവയിൽ മണ്ണും കല്ലും മരകഷ്ണങ്ങളും ഉൾപ്പെട്ട മാലിന്യങ്ങളിൽ വീണ്ടും പ്ലാസ്റ്റിക്കുണ്ട്. തരംതിരിച്ച പ്ലാസ്റ്റിക്ക് ഇന്ധനമാക്കാൻ മാറ്റണമെന്നിരിക്കെ അതും കെട്ടി കൂട്ടി മാലിന്യ പ്ലാൻറിൽ തന്നെ തള്ളിയെന്നും ബോർഡ് ജനുവരിയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഈ പരിശോധന റിപ്പോർട്ട്
മറച്ചുവെക്കുകയാണ് കൊച്ചി കോർപ്പറേഷൻ ചെയ്തത്.
തീപിടുത്തമുണ്ടായപ്പോൾ പുക രൂക്ഷമാകാൻ പ്രധാന കാരണം ബയോ മെനിംഗിൽ നടത്തിയ ഗുരുതര വീഴ്ചയാണ്. ആർഡിഎഫ് കത്തിയതാണ് വിഷപുക ഇത്രയധികം വർദ്ധിക്കാൻ കാരണം. ബ്രഹ്‌മപുരത്തെ ആകെ പ്ലാസ്റ്റിക്ക് മാലിന്യം 5,51,903മെട്രിക്ക് ക്യൂബാണെന്നാണ് തിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ സംസ്‌കരിച്ചത് 1,26,621മെട്രിക്ക് ക്യൂബ് മാലിന്യം മാത്രമാണ്. 2022- ജനുവരി മുതൽ 2022-സെപ്റ്റംബർ വരെയായിരുന്നു ബയോമൈനിംഗിനുള്ള കാലാവധി.
Comments