ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് പിന്നാലെ കൊച്ചി നഗരം വിഷപ്പുകയാൽ മൂടുകയാണ്. വലിയൊരു ജനത അതിന്റെ പ്രത്യാഘാതങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോൾ സേവ് ലക്ഷദ്വീപിന് ഇറങ്ങി പുറപ്പെട്ട ഒരു സിനിമക്കാരും കൊച്ചിയ്‌ക്കു വേണ്ടി പ്രതികരിക്കാത്തത് വലിയ ചർച്ചയാവുകയാണ്. ജനങ്ങൾക്ക് ജീവവായു നിഷേധിക്കുന്ന അധികാരകൾക്കെതിരെ പ്രതിഷേധിക്കാൻ തയ്യാറാകാത്ത മലയാള സിനിമാ താരങ്ങളെ വിമർശിച്ച് രംഗത്തു വന്നിരിക്കുകയാണ് യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്.
‘സേവ് കൊച്ചി വേണ്ടേ? അവാർഡുകൾ തിരിച്ചു നൽകേണ്ടേ? 10 ദിവസങ്ങളായി കൊച്ചി പുകഞ്ഞു നീറുകയാണ്. മനുഷ്യർ ചുമച്ച് രക്തം ഛർദ്ദിക്കുന്നു, ശ്വാസം കിട്ടാതെ പരക്കം പായുന്നു. സേവ് ലക്ഷദ്വീപുകാരും അവാർഡ് വാപസിക്കാരും ഉറക്കം നടിക്കുന്നു. 4 വർഷം മുൻപ് നമ്മുടെയൊക്കെ കീശയിൽ നിന്നുമുള്ള കാശു മുടക്കി സ്വിറ്റ്സർലൻഡിൽ പോയി മാലിന്യ സംസ്കരണം പഠിച്ച പിണറായി വിജയൻ നമ്മളെത്തന്നെ ശ്വാസം മുട്ടിക്കുന്നു’.
‘ലക്ഷദ്വീപിന് വേണ്ടി പ്രതികരിച്ച നിങ്ങൾ, നിങ്ങളുടെ കുടുംബാംഗങ്ങൾ അടക്കം വസിക്കുന്ന കൊച്ചിക്ക് വേണ്ടി പ്രതികരിക്കാത്തതെന്താണ്.
കർണാടകയിലേയും ഉത്തരേന്ത്യയിലേയും വിഷയങ്ങൾ ചൂണ്ടിക്കാട്ടി അവാർഡുകൾ തിരിച്ചു നൽകിയ നിങ്ങൾ കേരളത്തിന് വേണ്ടി ശബ്ദിക്കാത്തതെന്താണ്? അടിമകളാണ് നിങ്ങൾ. വല്ലപ്പോഴും എറിഞ്ഞു കിട്ടുന്ന അവാർഡുകൾക്കും വിദേശയാത്രകൾക്കും വേണ്ടി സ്വന്തം മസ്തിഷ്കം പോലും കമ്യൂണിസ്റ്റ് പാർട്ടിക്കടിയറവു വച്ച വെറും സാംസ്കാരിക അടിമകൾ’ എന്നാണ് ശ്യാംരാജ് പ്രതികരിച്ചിരിക്കുന്നത്.
Comments