ന്യൂഡൽഹി: കൊറോണ പ്രതിസന്ധി കാലത്ത് ഇന്ത്യ 150 രാജ്യങ്ങളിലേക്ക് മരുന്ന് നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. മരുന്നുകളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴച ചെയ്യാതെയും വില വർദ്ധിപ്പിക്കാതെയും മരുന്ന് നൽകിയെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ സംഘടിപ്പിച്ച ഹെൽത്ത് ടെക്‌നോളജി അസസ്‌മെന്റിന്റെ രാജ്യന്തര പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കൊറോണ മഹാമാരിയുടെ സമയത്ത് വാക്‌സിനുകളും മെഡിക്കൽ ഉപകരണങ്ങളമുൾപ്പെടെയുള്ള സഹായങ്ങളാണ് ഇന്ത്യ 150 രാജ്യങ്ങളിലേക്ക് നൽകിയത്. കൊറോണ പ്രതിസന്ധിയിൽ ഒറ്റപ്പെട്ട് പോയ വിദേശ പൗരന്മാരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 123 രാജ്യങ്ങളിലേക്ക് എത്തിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടുണ്ട്. ലോകത്തിൽ തന്നെ വാക്‌സിൻ ആവശ്യകതയുടെ 65 ശതമാനവും ഇന്ത്യ വിതരണം ചെയ്തിട്ടുണ്ട്. ഇന്ന് വളരെ മിതമായ രീതിയിൽ മരുന്നുകൾ ലഭ്യമാകുന്നുണ്ടെങ്കിൽ അത് ഇന്ത്യയിലാണ്’ മാണ്ഡവ്യ പറഞ്ഞു.
വിവിധ രാജ്യങ്ങളിലേക്ക് കൊറോണ പ്രതിരോധ വാക്‌സിനുകൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യ വാക്‌സിൻ മൈത്രി എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കിയിരുന്നു. രാജ്യത്ത് കൊറോണ പടർന്ന് പിടിച്ചതോടെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിന്റെയും വൈറസ് വ്യാപനം തടയുന്നതിന്റെയും നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
Comments