ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ സേനയ്‌ക്ക് 70,000 കോടി രൂപയുടെ ആയുധ ശേഖരം വാങ്ങുന്നതിനുള്ള കരാറിന് അംഗീകാരം നൽകി കേന്ദ്രസർക്കാർ. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അദ്ധ്യക്ഷത വഹിച്ച ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
വ്യോമസേനയ്‌ക്ക് ബ്രഹ്‌മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, കരസേനയ്‌ക്ക് 307 എടിഎജിഎസ് ഹൗവിറ്റ്‌സേഴ്‌സ്, തീരദേശ സേനയ്‌ക്ക് 9 എഎൽഎച്ച് ധ്രുവ് ചോപ്പോഴ്‌സ് എന്നിവയും 60 തദ്ദേശീയ യൂടിലിറ്റി ഹെലികോപ്റ്ററുകളും കരാർ യാഥാർത്ഥ്യമാകുന്നതോടെ ലഭ്യമാകും.
ഇന്ത്യൻ വ്യോമസേനയ്‌ക്ക് വേണ്ടി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡിൽ നിന്നും 32,000 കോടി രൂപയുടെ മെഗാ ഓർഡറിനാണ് കരാറിലേർപ്പെട്ടിരിക്കുന്നത്. ഇതുപ്രകാരം 60 യുഎച്ച് മറൈൻ ചോപ്പേഴ്‌സ് വ്യോമസേനയ്‌ക്ക് ലഭ്യമാകും. നാവികസേനയ്‌ക്ക് വേണ്ടി 56,000 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. ബ്രഹ്‌മോസ് മിസൈൽ കൂടാതെ ശക്തി ഇഡബ്ല്യൂ സിസ്റ്റംസ്, യുടിലിറ്റി ഹെലികോപ്‌റ്റേഴ്‌സ് എന്നിവ ഇതുവഴി ലഭിക്കുന്നതാണ്.
Comments