കോഴിക്കോട്: മുജാഹിദ് പള്ളിയിൽ നിസ്‌കരിച്ചതിന് സുന്നി വിഭാഗക്കാരന് നേരെ ക്രൂരമർദ്ദനം. കക്കോടി സ്വദേശി ഷമൂനാണ് മുജാഹിദ് പള്ളിയിൽ പ്രവേശിച്ചെന്നാരോപിച്ച് മർദനമേറ്റത്. കോഴിക്കോട് മുതലക്കുളം മാനാഞ്ചിറയിലെ പട്ടാളപ്പള്ളിയിലാണ് സംഭവം.
കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടെ രാവിലെ ആറ് മണിക്ക് നിസ്‌കരിക്കുമ്പോഴായിരുന്നു ആക്രമണം. ഇയാളെ പള്ളിയിൽ കണ്ടതോടെ കെയർ ടെയ്‌ക്കർ മൊയ്തീൻ പ്രകോപിതനാകുകയായിരുന്നു. തുടർന്ന് ഇയാളെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഷമൂനെ കണ്ട്രോൾ റൂം പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇയാൾക്ക് താടിയിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മുജാഹിദ് വിഭാഗത്തിന്റെ ആക്രമണത്തിനെതിരെ ഷമൂന്റെ കുടുംബം പോലീസിൽ പരാതി നൽകി. കേസ് ഒതുക്കി തീർക്കാൻ പ്രതിയുടെ പൊലീസുകാരനായ മകൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്.
Comments