തൃശ്ശൂർ: പാലപ്പിള്ളിയിൽ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി വീണ്ടും കാട്ടാനകൂട്ടമിറങ്ങി. തൃശ്ശൂർ പിള്ളത്തോട് പാലത്തിനടുത്ത് പുലർച്ചെ ഒറ്റയാനാണ് ആദ്യമിറങ്ങിയത്. ആനയെ കണ്ട് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളി പ്രസാദിന് സാരമായ പരിക്കേറ്റു. പിന്നാലെയാണ് ഇവിടെ നിന്നും ആന കൂട്ടത്തെ കണ്ടെത്തിയത്.
ടാപ്പിംഗ് തൊഴിലാളിയെ ഒറ്റയാൻ ഓടിച്ച റബ്ബർ തോട്ടത്തിൽ നിന്നും കാട്ടാന കൂട്ടത്തെയും കണ്ടെത്തി. 15-ലധികം ആനകളാണ് കൂട്ടത്തിലുണ്ടായിരുന്നത്. ഫീൽഡ് നമ്പർ 89, 90 ലാണ് ആനക്കൂട്ടം ഇറങ്ങിയത്. വിവരം നാട്ടുകാർ ഉടൻ തന്നെ വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
പാലിപ്പള്ളിയിൽ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായികൊണ്ടിരിക്കുകയാണ്. പുലർച്ചെ ടാപ്പിംഗിന് പോയ പ്രസാദ്
ഒറ്റയാന് മുന്നിൽപ്പെട്ട് ഭയന്നോടുകയായിരുന്നു. തുടർന്ന് പരിസരവാസികൾ ബഹളം വെച്ചതോടെ ആന റോഡ് മുറിച്ച് കടന്ന് തൊട്ടടുത്തുള്ള തോട്ടത്തിലേക്ക് കയറുകയും ചെയ്തു. തുടർന്നാണ് നാട്ടുകാർ കാട്ടാനകൂട്ടത്തെ തോട്ടത്തിൽ കണ്ടെത്തിയത്.
Comments