ലക്നൗ : പ്രയാഗ്‌രാജിൽ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഗുണ്ടാസംഘം തലവൻ ആതിഖ് അഹമ്മദിന്റെ ഭാര്യയുമായ ഷൈസ്ത പർവീൺ വിദേശത്തേക്ക് രക്ഷപ്പെട്ടതായി സൻശയം . ഷൈസ്തയെ ബുർഖയിട്ട നിലയിലാണ് പുറത്ത് പലരും കണ്ടിട്ടുള്ളത് . ബുർഖയില്ലാതെ ആരും അവരെ കണ്ടിട്ടുമില്ല. ഇത് മുതലെടുത്ത് അവർ വിദേശത്തേക്ക് പോയതാകാമെന്നാണ് സൂചന . ഷൈസ്തയുടെ കുടുംബത്തിന്റെ മാനത്തിന് വേണ്ടിയാണ് ഉമേഷിനെ കൊലപ്പെടുത്തിയതെന്നതിന് തെളിവുകളും ലഭിച്ചിട്ടുണ്ട്.
ഉമേഷ് പാലിന്റെ കൊലപാതകക്കേസിൽ ഷൈസ്തയ്‌ക്ക് പങ്കുണ്ടെന്നതിന് തെളിവുകളും ലഭിച്ചു. അഞ്ച് പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉമേഷ് പാലിനെ കൊല്ലാനുള്ള എല്ലാ ഗൂഢാലോചനയിലും ഷൈസ്തയ്‌ക്ക് പങ്കുണ്ടെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. വീഡിയോ കോൾ മീറ്റിംഗുകളിലും ഷൈസ്ത പങ്കെടുക്കാറുണ്ടായിരുന്നു.
ഉമേഷ് പാൽ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് വെടിവെച്ചവർക്ക് ഷൈസ്ത സന്ദേശം അയച്ചിരുന്നതായും പ്രതികൾ പറഞ്ഞു. “ഇൻഷാ അല്ലാഹ്, ഉമേഷിനെ കൊന്ന് നമുക്ക് വിജയിക്കണം. ഇത് അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടമാണ്. അത് ജയിക്കണം. ജയിക്കുന്നവന് മാത്രമേ ജീവിക്കാൻ കഴിയൂ – ഇത്തരത്തിലായിരുന്നു ഷൈസ്തയുടെ സന്ദേശം.
‘ഉമേഷ് പാലിനെ കൊന്ന് നമ്മുടെ മാനം തിരികെ കൊണ്ടുവരണം’ എന്ന് ഷൈസ്ത ആവർത്തിച്ച് പറയാറുണ്ടായിരുന്നു. നമ്മുടെ പേര് മുഴങ്ങണം. അവനെ കൊന്ന് വിജയിക്കണം. ഇൻഷാ അല്ലാഹ് അത് നടക്കും. ഷൈസ്തയ്‌ക്കൊപ്പം വെടിയുതിർത്തവരുടെ സിസിടിവി ദൃശ്യങ്ങളും വൈറലായിട്ടുണ്ട്.
ഷൈസ്ത രാജ്യത്തിനകത്ത് എവിടെയെങ്കിലും ഒളിവിൽ കഴിയുകയാണെങ്കിൽ , വിദേശത്തേക്ക് രക്ഷപ്പെടുന്നത് തടയാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.
Comments