വാഷിംഗ്ടൺ: ഐടി സേവനദാതാവായ ആക്സെഞ്ചർ ആഗോളതലത്തിൽ 19000-ത്തോളം തൊഴിലവസരങ്ങൾ വെട്ടികുറയ്‌ക്കാൻ ഒരുങ്ങുന്നു. സാമ്പത്തികമാന്ദ്യത്തെ തുടർന്നാണ് ആക്സെഞ്ചർ അവസരങ്ങൾ പരിമിതപ്പെടുത്താൻ തീരുമാനിച്ചിരുക്കുന്നത്. ഓഫീസ് സ്റ്റാഫുകളെയാവും ഇത് ബാധിക്കുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
സ്ഥാപനത്തിന്റെ ഏകോപനത്തിനായി 300 മില്യൺ യുഎസ് ഡോളർ കമ്പനി ഉപയോഗിക്കുമെന്നും. അടുത്ത 18 മാസത്തിനുള്ളിൽ തൊഴിലാളികളുടെ എണ്ണത്തിൽ 2.5 ശതമാനത്തോളം കുറവ് വരുത്തുമെന്നും കമ്പനി അറിയിച്ചു. ഇതിനായി പിരിഞ്ഞുപോകുന്നവർക്കായി 1.2 ബില്യൺ ഡോളർ മുടക്കുമെന്നും കമ്പനി അധികൃതർ പ്രസ്താവിച്ചു. കഴിഞ്ഞ ക്വാർട്ടറിലെ സെക്യൂരിറ്റി ആന്റ് എക്സ്ചേഞ്ച് കമ്മീഷന്റെ റിപ്പോർട്ടനുസരിച്ച് 738,000 തൊഴിലാളികളാണ് നിലവിൽ കമ്പനിയ്‌ക്കുള്ളത്.
ജനുവരിയിൽ 18000 തൊഴിലവസരങ്ങൾ വെട്ടികുറച്ചതിന് പുറമെ 9000 തൊഴിലവസരങ്ങൾ കൂടി കുറക്കുമെന്ന് ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോൺ അറിയിച്ചു. കഴിഞ്ഞ വർഷം 11000 തൊഴിലവസരങ്ങൾ കുറച്ചതിനു പിന്നാലെ ഈ വർഷം 10000 തൊഴിലാളികളെ കൂടി പിരിച്ചുവിടുമെന്ന് ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റയും അറിയിച്ചിട്ടുണ്ട്.
Comments