ശ്രീനഗർ: റംസാൻ മാസത്തിൽ അത്തറിന് ഡിമാൻഡ് വർദ്ധിക്കുന്നു. റംസാൻ ആരംഭിച്ചതോടെ അത്തറിന്റെ ആവശ്യക്കാർ എണ്ണം വർദ്ധിച്ചു. പ്രാദേശികമായി നിർമിക്കുന്നതും ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അത്തറുകളുമാണ് ശ്രീനഗറിൽ വിൽക്കുന്നത്.
പലതരത്തിലുള്ള അത്തറുകളാണ് കടകളിൽ വിൽക്കാൻ ഒരുക്കിയിരിക്കുന്നത്. ഗുലാബ്, ചമേലി,മസ്‌ക് ചോക്ലേറ്റ്, കശ്മീരി ആപ്പിൾ തുടങ്ങി മുന്നൂറോളം ഇനം അത്തറുകൾക്കാണ് ജനങ്ങൾ പ്രാധാന്യം നൽകുന്നതെന്ന് അത്തർ വ്യാപാരികൾ പറഞ്ഞു. കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശ്രീനഗറിലേക്ക് നിരവധി ആളുകൾ അത്തർ വാങ്ങാൻ വരാറുണ്ടെന്ന് കടയുടമകൾ കൂട്ടിച്ചേർത്തു.
റംസാനിൽ അത്തർ ഉപയോഗിക്കാനും സമ്മാനിക്കാനും ആൾക്കാർ കൂടൂതൽ ഇഷ്ടപ്പെടുന്നുണ്ട്. 800-900 തരത്തിലുള്ള അത്തറുകളാണ് ഓരോ കടകളിലും വിൽക്കുന്നത്. രാജ്യത്തിന് പുറത്തുനിന്ന് പോലും അത്തറിന് ഓർഡറുകൾ ലഭിക്കുന്നുണ്ട്.
Comments