ഡെറാഡൂൺ: ചാർധാം യാത്രയ്‌ക്ക് 6.34 ലക്ഷം ഭക്തർ രജിസ്റ്റർ ചെയ്തതായി ഉത്തരാഖണ്ഡ് ടൂറിസം വികസന കൗൺസിൽ അറിയിച്ചു. 2.41 ലക്ഷം പേർ കേദാർനാഥ് ധാമിലും 2.01 ലക്ഷം പേർ ബദരീനാഥ് ധാമിലും 95,107 പേർ യമുനോത്രിയിലും 96,449 പേർ ഗംഗോത്രി ധാമിലുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ചാർധാം യാത്രയിൽ 50 ഹെൽത്ത് എടിഎമ്മുകൾ വിന്യസിക്കുന്നതിനുള്ള ധാരണാപത്രത്തിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഒപ്പുവച്ചു. ഹെൽത്ത് എടിഎം സജ്ജീകരിക്കുന്നതിലൂടെ ഭക്തർക്ക് ഏറെ സൗകര്യങ്ങൾ ലഭിക്കുമെന്ന്
മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ എടിഎമ്മുകൾക്ക് രോഗിയുടെ ഭാരം, ഉയരം, രക്തസമ്മർദ്ദം, ശരീര താപനില, ഓക്‌സിജന്റെ അളവ് എന്നിവ പരിശോധിക്കാൻ കഴിയും.
യാത്രയിൽ ഭക്തർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏപ്രിൽ 15-നകം പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി ധാമി ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേദാർനാഥ് ധാം ഏപ്രിൽ 25 നും ബദരീനാഥ് ധാം ഏപ്രിൽ -27 നും തുറക്കും. ചാർധാം തീർത്ഥാടനം ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ നാല് പുണ്യസ്ഥലങ്ങളുടെ ഒരു പര്യടനമാണ്.
Comments