വാഷിംഗ്ടൺ: ഇന്ത്യൻ വംശജയായ പെൺകുട്ടിയുടെ കൊലപാതകത്തിൽ 35-ക്കാരന് 100 വർഷത്തെ കഠിനതടവ്. ഷ്രെവ് പോർട്ട് സ്വദേശി ജോസഫ് ലീ സ്മിത്തിനാണ് ലൂസിയാന കോടതി ശിക്ഷ വിധിച്ചത്. അഞ്ച് വയസുകാരി മ്യാ പട്ടേലിനെയാണ് ഇയാൾ കൊലപ്പെടുത്തിയത്.
യുഎസിലെ ലൂസിയാനയിൽ 2021-ലാണ് സംഭവമുണ്ടായത്. മോങ്കോസ് ഡ്രൈവിലെ ഹോട്ടൽമുറിയുടെ പ്രദേശത്ത്‌വെച്ച് പ്രതിയായ സ്മിത്ത് ഒരാളുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് സ്മിത്ത് ഇയാൾക്ക് നേരെ വെടിയുതിർക്കുകയും അത് പെൺകുട്ടിയ്‌ക്ക് ഏൽക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജില്ലാ ജഡ്ജി ജോൺ ഡി മോസ്ലിയാണ് ശിക്ഷവിധിച്ചത്. കൊലപാതക കുറ്റത്തിന് 60 വർഷവും മറ്റ് വകുപ്പുകളിലായി 40 വർഷവുമാണ് ശിക്ഷ.
Comments