ഒളിവിൽ കഴിയുന്ന ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിന്റെ പുതിയ വീഡിയോ പുറത്ത്. താൻ ഒളിച്ചോടിയിട്ടില്ലെന്നും അത്തരത്തിൽ ഒരാളല്ല താനെന്നും രണ്ടാമതായി പുറത്തിറക്കിയ വീഡിയോയിൽ അമൃത്പാൽ സിംഗ് പറഞ്ഞു. എവിടേക്കും ഓടിപ്പോയിട്ടില്ല, ഉടൻ തന്നെ ലോകത്തിന് മുന്നിൽ തിരിച്ചെത്തും എന്നായിരുന്നു വാരിസ് പഞ്ചാബ് ദേ തലവന്റെ വാക്കുകൾ.
മർദ്ദിക്കണമെന്ന് തോന്നിയാൽ അത് ചെയ്യാം, പക്ഷേ ആരെയും ഭയക്കുന്നില്ലെന്നും താൻ നടക്കുന്ന വഴികൾ മുള്ളുകൾ നിറഞ്ഞതാണെന്നും ഖാലിസ്ഥാനി ഭീകരൻ വ്യക്തമാക്കി. തന്റെ കുടുംബത്തോട് ധൈര്യമായി ഇരിക്കാനും പുതിയ വീഡിയോയിൽ അമൃത്പാൽ നിർദേശം നൽകി. പഞ്ചാബി ഭാഷയിലായിരുന്നു വീഡിയോ.
തന്റെ സഹായികളെ പോലീസ് അറസ്റ്റ് ചെയ്തതിനെക്കുറിച്ചും അസം ജയിലിൽ അവരെ തടവിലാക്കിയതിനെക്കുറിച്ചും അമൃത്പാൽ കഴിഞ്ഞ വീഡിയോയിൽ സംസാരിച്ചിരുന്നു. സിഖുകാരോട് സമ്മേളിക്കാൻ ആവശ്യപ്പെട്ട ആദ്യ വീഡിയോക്ക് പിന്നാലെയാണ് താൻ കീഴടങ്ങുകയില്ലെന്ന് വ്യക്തമാക്കി അമൃത്പാൽ വീണ്ടും ലൈവിലെത്തിയത്.
Comments