ഇടുക്കി: അരികൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം ഇടുക്കിയിൽ ശക്തമാകുന്നു. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതൽ രാപ്പകൽ സമരം ആരംഭിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. കൊമ്പനെ പിടികൂടാൻ തീരുമാനമാകും വരെ സമരം തുടരാനാണ് തീരുമാനം.
പൂപ്പാറ കേന്ദ്രീകരിച്ചും സമരം ശക്തമാകും. ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ധർണ നടത്തും. അടുത്ത ദിസങ്ങളിൽ അരിക്കൊമ്പന്റെ ആക്രമണങ്ങൾക്ക് ഇരകളായവരെ ഉൾപ്പെടുത്തിയും സമരം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. കോടതി നിയോഗിച്ച വിദഗ്ധ സമിതി നേരിട്ട് പ്രദേശം സന്ദർശിച്ച്
കാര്യങ്ങൾ വിലയിരുത്തണമെന്ന ആവശ്യമാണ് നാട്ടുകാർ മുന്നോട്ട് വെക്കുന്നത്.
കഴിഞ്ഞ ദിവസം കോടതി ഉത്തരവിനെതിരെ പ്രതിഷേധിച്ച് നടത്തിയ ഹർത്താൽ പൂർണമായിരുന്നു. ഇടുക്കിയിലെ പത്ത് പഞ്ചായത്തുകളിലായിരുന്നു ഹർത്താൽ. കൊച്ചി-ധനുഷ്കോടി ദേശീയ പാത അടക്കം പ്രതിഷേധക്കാർ ഉപരോധിച്ചു.
ഇതിനിടയിൽ കഴിഞ്ഞ ദിവസം ജനവാസമേഖലയ്‌ക്കടുത്തായി വീണ്ടും അരികൊമ്പനിറങ്ങിയിരുന്നു. സിമന്റ് പാലത്തിനടുത്തായി രണ്ടര മണിക്കൂറോളമാണ് കാട്ടാന നിലയുറപ്പിച്ചത്.
Comments