അട്ടപ്പാടി മധു വധക്കേസ്; പ്രതികൾ രക്ഷപ്പെടണമെന്നാണ് ഷംസുദ്ദീന് താൽപ്പര്യം; മണ്ണാർക്കാട് എംഎൽഎയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പബ്ലിക് പ്രോസിക്യൂട്ടർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അട്ടപ്പാടി മധു വധക്കേസ്; പ്രതികൾ രക്ഷപ്പെടണമെന്നാണ് ഷംസുദ്ദീന് താൽപ്പര്യം; മണ്ണാർക്കാട് എംഎൽഎയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പബ്ലിക് പ്രോസിക്യൂട്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2023, 02:09 pm IST
FacebookTwitterWhatsAppTelegram

 പാലക്കാട്: മണ്ണാർക്കാട് എംഎൽഎ എൻ. ഷംസുദ്ദീനെതിരെ ഗുരുതര ആരോപണവുമായി പബ്ലിക് പ്രോസിക്യൂട്ടർ രംഗത്ത്. നീണ്ട അഞ്ചുവർഷത്തിനുശേഷം അട്ടപ്പാടി മധു വധക്കേസിൽ ഈ മാസം നാലിന് കോടതി വിധി പറയാനിരിക്കെയാണ് വളരെ ഗൗരവമേറിയ ആരോപണവുമായി പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ രംഗത്തുവന്നത്. കേസിൽ പ്രതികൾ രക്ഷപ്പെടണമെന്നാണ് ഷംസുദ്ദീന് താൽപ്പര്യമെന്ന് രാജേഷ് മേനോൻ തുറന്നടിച്ചു.

ജനപ്രതിനിധി എന്ന നിലയിൽ ഷംസുദ്ദീൻ അട്ടപ്പാടി മധു വധക്കേസിന്റെ ഒരു ഘട്ടത്തിലും കൃത്യമായ ഇടപെടൽ നടത്തിയില്ല. പബ്ലിക് പ്രോസിക്യൂട്ടർക്കോ മധുവിന്റെ കുടുംബത്തിനോ യാതൊരുവിധ പിന്തുണയും ഷംസുദ്ദീൻ നൽകിയില്ല. മധുവിന്റെ കുടുംബം കേസിൽ വലിയ പ്രതിസന്ധികളിൽ അകപ്പെട്ടപ്പോൾ  ആ കുടുംബത്തിനോട് ഒരു ആശ്വാസവാക്ക് പോലും പറഞ്ഞില്ല. നിയമസഭയിൽ മധുവിഷയം വന്നപ്പോഴെല്ലാം സ്വന്തം മണ്ഡലത്തിലെ വനവാസി യുവാവാണ് കൊല്ലപ്പെട്ടത് എന്നിരിക്കെ ഷംസുദ്ദീൻ ഒരക്ഷരം മിണ്ടിയില്ലെന്നും രാജേഷ് മേനോൻ വ്യക്തമാക്കി.

2018 ഫെബ്രുവരി 22-നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന മുപ്പതുകാരനായ മധു വീട്ടുകാരിൽ നിന്നകന്ന് കാട്ടിലെ ഗുഹയിലാണ് താമസിച്ചിരുന്നത്. മധുവിനെ കാട്ടിൽ നിന്നു പ്രതികൾ സംഘം ചേർന്ന് പിടികൂടി മുക്കാലിയിലെത്തിച്ചു. ഇവിടെ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് അഗളിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചപ്പോൾ മധു മരിച്ചു.

പ്രതികളുടെ ആക്രമണത്തിലുണ്ടായ പരിക്ക് മൂലമാണ് മധു കൊല്ലപ്പെട്ടതെന്നാണ് പ്രോസിക്യൂഷൻ കേസ്. വനത്തിൽ ആണ്ടിയളച്ചാൽ ഭാഗത്തു മധു ഉണ്ടെന്നു വിവരം ലഭിച്ച പ്രതികൾ കാട്ടിൽ അതിക്രമിച്ചു കയറിയെന്ന് വനംവകുപ്പു കേസും നിലവിലുണ്ട്. 16 പ്രതികളാണ് കേസിൽ ഉള്ളത്. 127 സാക്ഷികളിൽ 24 പേർ വിചാരണയ്‌ക്കിടെ കൂറുമാറിയിരുന്നു. കൂറുമാറിയ സാക്ഷിയെ കണ്ണു പരിശോധനയ്‌ക്ക വിധേയമാക്കിയത് ഉൾപ്പെടെയുള്ള സംഭവങ്ങളും വിചാരണയ്‌ക്കിടെ ഉണ്ടായി.

അതേസമയം രാജ്യമാകെ ചർച്ചയായ അട്ടപ്പാടി മധു വധക്കേസിൽ മണ്ണാർക്കാട് പട്ടികജാതിവർഗ പ്രത്യേക കോടതി ഏപ്രിൽ നാലിനാണ് വിധി പറയുന്നത്. കേസിന്റെ അന്തിമവാദം മാർച്ച് 10-ന് പൂർത്തിയായിരുന്നു. വിപുലമായ കേസാണെന്നതിനാൽ ദീർഘമായി വിധി തയാറാക്കേണ്ടതുണ്ടെന്നും ഇതിനു കൂടുതൽ സമയം ആവശ്യമാണെന്നും മാർച്ച് 30-ന് കേസ് പരിഗണിച്ചപ്പോൾ ജഡ്ജി കെ.എം. രതീഷ്‌കുമാർ അറിയിച്ചു. വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയിൽ എത്തിയിരുന്നു.

Tags: madhu case
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies