അട്ടപ്പാടി മധു വധക്കേസ്; പ്രതികൾ രക്ഷപ്പെടണമെന്നാണ് ഷംസുദ്ദീന് താൽപ്പര്യം; മണ്ണാർക്കാട് എംഎൽഎയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പബ്ലിക് പ്രോസിക്യൂട്ടർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അട്ടപ്പാടി മധു വധക്കേസ്; പ്രതികൾ രക്ഷപ്പെടണമെന്നാണ് ഷംസുദ്ദീന് താൽപ്പര്യം; മണ്ണാർക്കാട് എംഎൽഎയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പബ്ലിക് പ്രോസിക്യൂട്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2023, 02:09 pm IST
FacebookTwitterWhatsAppTelegram

 പാലക്കാട്: മണ്ണാർക്കാട് എംഎൽഎ എൻ. ഷംസുദ്ദീനെതിരെ ഗുരുതര ആരോപണവുമായി പബ്ലിക് പ്രോസിക്യൂട്ടർ രംഗത്ത്. നീണ്ട അഞ്ചുവർഷത്തിനുശേഷം അട്ടപ്പാടി മധു വധക്കേസിൽ ഈ മാസം നാലിന് കോടതി വിധി പറയാനിരിക്കെയാണ് വളരെ ഗൗരവമേറിയ ആരോപണവുമായി പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ രംഗത്തുവന്നത്. കേസിൽ പ്രതികൾ രക്ഷപ്പെടണമെന്നാണ് ഷംസുദ്ദീന് താൽപ്പര്യമെന്ന് രാജേഷ് മേനോൻ തുറന്നടിച്ചു.

ജനപ്രതിനിധി എന്ന നിലയിൽ ഷംസുദ്ദീൻ അട്ടപ്പാടി മധു വധക്കേസിന്റെ ഒരു ഘട്ടത്തിലും കൃത്യമായ ഇടപെടൽ നടത്തിയില്ല. പബ്ലിക് പ്രോസിക്യൂട്ടർക്കോ മധുവിന്റെ കുടുംബത്തിനോ യാതൊരുവിധ പിന്തുണയും ഷംസുദ്ദീൻ നൽകിയില്ല. മധുവിന്റെ കുടുംബം കേസിൽ വലിയ പ്രതിസന്ധികളിൽ അകപ്പെട്ടപ്പോൾ  ആ കുടുംബത്തിനോട് ഒരു ആശ്വാസവാക്ക് പോലും പറഞ്ഞില്ല. നിയമസഭയിൽ മധുവിഷയം വന്നപ്പോഴെല്ലാം സ്വന്തം മണ്ഡലത്തിലെ വനവാസി യുവാവാണ് കൊല്ലപ്പെട്ടത് എന്നിരിക്കെ ഷംസുദ്ദീൻ ഒരക്ഷരം മിണ്ടിയില്ലെന്നും രാജേഷ് മേനോൻ വ്യക്തമാക്കി.

2018 ഫെബ്രുവരി 22-നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകൻ മധു ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിട്ടിരുന്ന മുപ്പതുകാരനായ മധു വീട്ടുകാരിൽ നിന്നകന്ന് കാട്ടിലെ ഗുഹയിലാണ് താമസിച്ചിരുന്നത്. മധുവിനെ കാട്ടിൽ നിന്നു പ്രതികൾ സംഘം ചേർന്ന് പിടികൂടി മുക്കാലിയിലെത്തിച്ചു. ഇവിടെ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് അഗളിയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചപ്പോൾ മധു മരിച്ചു.

പ്രതികളുടെ ആക്രമണത്തിലുണ്ടായ പരിക്ക് മൂലമാണ് മധു കൊല്ലപ്പെട്ടതെന്നാണ് പ്രോസിക്യൂഷൻ കേസ്. വനത്തിൽ ആണ്ടിയളച്ചാൽ ഭാഗത്തു മധു ഉണ്ടെന്നു വിവരം ലഭിച്ച പ്രതികൾ കാട്ടിൽ അതിക്രമിച്ചു കയറിയെന്ന് വനംവകുപ്പു കേസും നിലവിലുണ്ട്. 16 പ്രതികളാണ് കേസിൽ ഉള്ളത്. 127 സാക്ഷികളിൽ 24 പേർ വിചാരണയ്‌ക്കിടെ കൂറുമാറിയിരുന്നു. കൂറുമാറിയ സാക്ഷിയെ കണ്ണു പരിശോധനയ്‌ക്ക വിധേയമാക്കിയത് ഉൾപ്പെടെയുള്ള സംഭവങ്ങളും വിചാരണയ്‌ക്കിടെ ഉണ്ടായി.

അതേസമയം രാജ്യമാകെ ചർച്ചയായ അട്ടപ്പാടി മധു വധക്കേസിൽ മണ്ണാർക്കാട് പട്ടികജാതിവർഗ പ്രത്യേക കോടതി ഏപ്രിൽ നാലിനാണ് വിധി പറയുന്നത്. കേസിന്റെ അന്തിമവാദം മാർച്ച് 10-ന് പൂർത്തിയായിരുന്നു. വിപുലമായ കേസാണെന്നതിനാൽ ദീർഘമായി വിധി തയാറാക്കേണ്ടതുണ്ടെന്നും ഇതിനു കൂടുതൽ സമയം ആവശ്യമാണെന്നും മാർച്ച് 30-ന് കേസ് പരിഗണിച്ചപ്പോൾ ജഡ്ജി കെ.എം. രതീഷ്‌കുമാർ അറിയിച്ചു. വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും കോടതിയിൽ എത്തിയിരുന്നു.

Tags: madhu case
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

Latest News

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies