കൊൽക്കത്ത: സംസ്ഥാന ചീഫ് സെക്രട്ടറി എച്ച.കെ ദ്വിവേദിയെയും ആഭ്യന്തരമന്ത്രി ബി.പി ഗോപാലികയെയും വിളിച്ചു വരുത്തി ബംഗാൾ ഗവർണർ.നിലവിലെ സാഹചര്യത്തെ വിലയിരുത്തിയ ഗവർണർ അടിയന്തരമായി പ്രശ്നബാധിത മേഖലയിലെ ക്രമസമാധാന നില
പുനസ്ഥാപിക്കണമെന്നും നിർദ്ദേശം നൽകി.ഹൗറയിൽ ക്രമസമാധാനം നിലനിർത്തുന്നതിന് വേണ്ടി പ്രശ്നബാധിത പ്രദേശത്ത് നിരവധി കമ്പനി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇത്തരം ആക്രമങ്ങൾ ആവർത്തിച്ചാൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ്നൽകിയതായി രാജ്ഭവൻ പ്രസ്താവനയിൽ പറഞ്ഞു.
കൊൽക്കത്തിയിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാൾ ഗവർണർ സി.വി ആനന്ദ് ബോസുമായി ഫോണിലൂടെ ചർച്ചകൾ നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് അമിത് ഷാ ഗവർണറുമായി സംസാരിച്ചതെന്നു ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതിനെ തുടർന്നാണ് ഉന്നത ഉദ്യോഗസ്ഥരെ ഗവർണ്ണർ വിളിച്ചു വരുത്തിയത്.
കഴിഞ്ഞ ദിവസം രാമനവമി ഘോഷയാത്രയ്ക്ക് നേരെ വ്യാപക അക്രമമാണ് ഇസ്ലാമിസ്റ്റുകൾ നടത്തിയ്ത്. ഘോഷയാത്രയ്‌ക്ക നേരെ ഇസ്ലാമിസ്ററുകൾ കല്ലെറിയുകയും നിരവധി വാഹനങ്ങൾ തീയിടുകയും ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി മമതാ ബാനർജിക്കാണെന്നും ആഭ്യന്തരമന്ത്രി എന്ന നിലയിൽ മമത പരാജയമാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു. ഹൗറ അക്രമത്തിന്റെ സൂത്രധാരത്വം മുഖ്യമന്ത്രി മമത ബാനർജിക്കാണെന്നു ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ട്വീറ്റിൽ ആരോപിച്ചു.
Comments