പാലക്കാട്: കേസിൽ വിധി ഇന്ന് പ്രസ്താവിക്കാനിരിക്കെ മധുവിന്റെ വീടിന് സുരക്ഷ വർദ്ധിപ്പിച്ചു. അഗളി പോലീസാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. തങ്ങളെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും അതിനാൽ തങ്ങൾക്ക് പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് സുരക്ഷ വർദ്ധിപ്പിരിക്കുന്നത്.
മുൻപ് കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രതികളുടെ ബന്ധുക്കൾ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് അന്ന് കുടുംബം നൽകിയ പരാതിയിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ അനുഭവം കൂടി കണക്കിലെടുത്താണ് കുടുംബം പോലീസിന് പരാതി നൽകിയിരിക്കുന്നത്.
കേസിൽ ഇന്ന് 11 മണിക്ക് മണ്ണാർക്കാട് എസ്‌സി- എസ്ടി കോടതി വിധി പറയും. നീണ്ട അഞ്ച് വർഷത്തെ നിയമപോരട്ടത്തിന് ഒടുവിലാണ് ഇന്ന് കേസിൽ വിധി പറയുന്നത്. 2018 ഫെബ്രുവരി 22-നാണ് മധു ആൾകൂട്ട കൊലയ്‌ക്ക് ഇരയാകുന്നത്.
Comments