ശ്രീനഗർ : ജമ്മുകശ്മീരിൽ 12 കാരിയെ കാറിൽ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ലഡാക്ക് പോലീസ്. 52കാരനായ സയ്യദ് സുൽഫീക്കർ അലി ഷായാണ് പോലീസ് പിടിയിലായത്. പെൺകുട്ടിയെ അതി ക്രൂരമായി പീഡിപ്പിച്ച ശേഷം കല്ലും മണ്ണും ഉപയോഗിച്ച് മൂടുകയായിരുന്നു പ്രതി.പോക്‌സോ കൊലപാതകം എന്നീ വകുപ്പ് പ്രകാരമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മാർച്ച് 29 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്‌കൂൾ വീട്ട് വീട്ടിലേക്ക് വരുകയായിരുന്ന പെൺകുട്ടി പ്രതിയുടെ വാഹനത്തിൽ ലിഫ്റ്റ് നൽകാംമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റുകയായിരുന്നു. സ്ഥലം എത്തിയപ്പോൾ പെൺകുട്ടി വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും വാഹനം നിർത്താതെ ഒറ്റപ്പെട്ട സ്ഥലത്ത് വാഹനം നിർത്തി പിഡിപ്പിക്കുകയായിരുന്നു.തുടർന്ന് പ്രതി പെൺകുട്ടിയെ കല്ല് കൊണ്ട് അടിക്കുകയും പാറക്കെട്ടിലേക്ക് തള്ളിയിടുകയും ചെയ്തു. പരിക്കുകളോടെ രക്ഷപ്പെട്ട പെൺകുട്ടി തൊട്ടടുത്തുളള ജംഗ്ഷനിലേക്ക് എത്തുകയും തുടർന്ന് പെൺകുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാർ ഉടനെ തന്നെ ലേ യിലെ വനിതാ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് പെൺകുട്ടിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പീന്നീട് നടത്തിയ മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.പെൺകുട്ടിയുടെ കൈയിലും തലയിലും ശാരീരികമായ പരിക്കുകൾ ഉണ്ടായിരുന്നുവെന്നുംഎഡിജിപി എസ് എസ് ഖണ്ടാരെ പറഞ്ഞു.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയെയും വാഹനത്തെയുംപോലീസ് കണ്ടെത്തുകയായിരുന്നു സിസിടിവി ദ്യശ്യങ്ങളും പോലിസിനെ സഹായിച്ചു.പ്രതിയെ 48 മണിക്കുറിനുളളിൽ കണ്ടെത്തിയ ലേ-ലഡാക്ക് പോലീസിന് എഡിജിപി പാരിതോഷികം പ്രഖ്യാപിച്ചു.
പെൺകുട്ടി മരിച്ചുവെന്ന് കരുതിയാണ് പ്രതി പെൺ കുട്ടിയെ ഉപേക്ഷിച്ചതെന്നും പെൺകുട്ടിയുടെ ആരോഗ്യനില ത്യപ്തികരമാണെന്നും ലേ-ലഡാക്ക് പോലീസ് സൂപ്രണ്ട് പിഡി നിത്യ പറഞ്ഞു.
Comments