മതമാണോ രാഷ്ട്രമാണോ വലുതെന്ന് ചോദിച്ചാൽ, ജലീൽ മതം എന്ന് പറയും; കശ്മീരിൽ വെച്ച് ജലീൽ ‌സംസാരിച്ചത് വിഘടനവാദികളുടെ ഭാഷ; മനസ്സിലെ മൗദൂദിസം പുറത്തു ചാടുന്നു; ജലീലിന് മറുപടിയുമായി അഡ്വ. ബി.​ഗോപാലകൃഷ്ണൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മതമാണോ രാഷ്‌ട്രമാണോ വലുതെന്ന് ചോദിച്ചാൽ, ജലീൽ മതം എന്ന് പറയും; കശ്മീരിൽ വെച്ച് ജലീൽ ‌സംസാരിച്ചത് വിഘടനവാദികളുടെ ഭാഷ; മനസ്സിലെ മൗദൂദിസം പുറത്തു ചാടുന്നു; ജലീലിന് മറുപടിയുമായി അഡ്വ. ബി.​ഗോപാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2023, 10:52 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ചാനൽ ചർച്ചയിൽ തന്നെ ഭീകരവാദി എന്ന് വിളിച്ചുവെന്ന് പറഞ്ഞ് കെ.ടി ജലീൽ എംഎൽഎ പങ്കുവെച്ച ഫേയ്സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി.​ഗോപാലകൃഷ്ണൻ. നിയമസഭാ സാമാജികൻ എന്ന പദവിയുടെ സംസ്കാരം കാത്തുസൂക്ഷിക്കാൻ അറിയാത്ത വ്യക്തിയാണ് കെ.ടി ജലീൽ എന്ന് ​ഗോപാലകൃഷ്ണൻ തുറന്നടിച്ചു. പണ്ടെപ്പോഴോ മനസ്സിൽ ഇടംപിടിച്ച മൗദുദിസത്തിന്റ രാഷ്‌ട്ര വിരുദ്ധത അഞ്ചാം പത്തിയായി ജലീലിൽ തലപൊക്കുന്നു എന്നും രാഷ്‌ട്രത്തിന്റെ അഖണ്ഡതയേയും അസ്മിതയെയും തകർക്കാൻ ശ്രമിക്കുന്നവരെ ഭീകരവാദി എന്ന് പറയേണ്ടി വരുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. കശ്മീരിലെ വിഘടനവാദികളുടെ ഭാഷയാണ് കാശ്മീരിൽ വച്ച് ജലീൽ ഉപയോഗിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കെ.ടി ജലീൽ സമർത്ഥനായ ഒരു രാഷ്‌ട്രീയക്കാരനാണ്. അധ്യാപകനും ഒരു നിയമസഭാ സാമാജികനും ആണ്. എന്നാൽ ഈ പദവികളുടെ സംസ്കാരം കാത്തുസൂക്ഷിക്കാൻ ജലീലിന് കഴിയുന്നില്ല. പണ്ടെപ്പോഴോ മനസ്സിൽ ഇടംപിടിച്ച മൗദുദിസത്തിന്റ രാഷ്‌ട്ര വിരുദ്ധത അഞ്ചാം പത്തിയായി അദ്ദേഹത്തിൽ തലപൊക്കുന്നു. ഇതിനോടാണ് എന്റെ വിയോജിപ്പ്. താങ്കളെ രാഷ്‌ട്രീയമായി ഇല്ലാതാക്കാനുള്ള തന്ത്രപരമായ കൗശലത്തോടെ വി.ടി. ബൽറാം നടത്തിയ അഭ്യർത്ഥന താങ്കൾ സമർത്ഥമായി നിരസിച്ചത് കണ്ടപ്പോൾ വാസ്തവത്തിൽ എനിക്കും നിരാശ തോന്നി. താങ്കൾ എനിക്കെതിരെ കേസ് കൊടുക്കണമായിരുന്നു. ഭീകരവാദി ആര് എന്ന ചോദ്യത്തിന് ഉത്തരം കൃത്യമാണ്. രാഷ്‌ട്രത്തിന്റെ അഖണ്ഡതയേയും അസ്മിതയെയും തകർക്കാൻ ശ്രമിക്കുന്നവരാണ് ഭീകരവാദികൾ. കശ്മീരിലെ വിഘടനവാദികളുടെ ഭാഷയാണ് കശ്മീരിൽ വെച്ച് താങ്കൾ ഉപയോഗിച്ചത്. പിന്നീട് താങ്കൾ അത് പിൻവലിച്ചു. ഇപ്പോൾ താങ്കൾ പറയുന്നു വാദിയായ പ്രതിയായോ ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹത്തിന് കോടതിയിൽ പോകുവാൻ ഉത്കണ്ഠയുണ്ടന്ന്.

ഇത് കൂടുതൽ അപകടകരമായ പ്രസ്താവനയാണ്. രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനത്തിനെതിരായിട്ടുള്ള ഈ പ്രസ്താവന രാജ്യവിരുദ്ധമല്ല എന്ന് പറയാൻ കഴിയുമോ?. ഇന്ത്യക്കാരനായി ഈ നാട്ടിൽ മരിക്കാനും സ്വർ​ഗത്തേക്കാൾ മഹത്തരമാണ് ഇന്ത്യയെന്നും താങ്കൾ പറയുന്നു. താങ്കളുടെ വാക്കുകൾ മുഖവിലക്കെടുക്കുന്നതിന് മുമ്പ് താങ്കളുടെ മനസ്സിലെ മൗദൂദിസം താങ്കൾ ഉപേക്ഷിക്കണം. ജിന്ന അടക്കം പല തീവ്രവാദികളും ഇന്ത്യയിൽ ജീവിക്കണമെന്ന് പറഞ്ഞവരാണ്. പക്ഷേ അവർ കാണുന്ന ഇന്ത്യ ഇസ്ലാമിക് രാജ്യമാണ്. ഭാരതത്തിന്റെ പൈതൃകത്തെ അവർ അംഗീകരിക്കുന്നില്ല. ഭരണഘടനാ സ്ഥാപനങ്ങളെ അവർ ബഹുമാനിക്കുന്നില്ല. ഇതുതന്നെയാണ് താങ്കളുടെയും താൽപര്യമെന്ന് വ്യക്തമാണ്. താങ്കൾക്ക് രാഷ്‌ട്രീയമായി ആരേയും വിമർശിക്കാം എന്നാൽ രാഷ്‌ട്രത്തിന്റെ അസ്മിതയെയും പാരമ്പര്യത്തെയും നികൃഷ്ടമായി കാണുന്നതും ഒരു പ്രത്യേക മത വിഭാഗത്തിനു വേണ്ടി വാദിക്കുന്ന കലാപകാരികൾക്ക് പിന്തുണ കൊടുക്കുന്നതും ഒരു കാരണവശാലും ഇന്ത്യക്കാരനായി ജീവിക്കാൻ അർഹതയുള്ളവർക്ക് യോഗ്യമല്ല.

മതമാണോ രാഷ്‌ട്ര സംസ്കാരമാണോ വലുത് എന്ന് ചോദിച്ചപ്പോൾ അമേരിക്കൻ പ്രസിഡന്റ് കെന്നടിയുടെ ഉത്തരം സ്പഷ്ടമായിരുന്നു. രാഷ്‌ട്രം തന്നെ എന്നതായിരുന്നു ഉത്തരം. ഈ ചോദ്യമാണ് താങ്കളുടെ മുന്നിലേക്ക് ഞാൻ വയ്‌ക്കുന്നത്. ഞാനും എന്റെ പ്രസ്ഥാനവും ഈ ചോദ്യത്തിന് ഉത്തരമായി പറയുക രാഷ്‌ട്രം എന്ന് മാത്രമാണ്. പക്ഷേ, താങ്കളുടെ ഉത്തരം മതം എന്ന് തന്നെയായിരിക്കും. താങ്കളുടെ ഇതുവരെയുള്ള പ്രവർത്തി കാണിക്കുന്നത് അതാണ്. ഞാൻ ഭീകരവാദിയല്ല എന്ന് താങ്കൾ ആവർത്തിക്കുമ്പോഴും താങ്കളുടെ മനസ്സിലെ മൗദൂദിസം ഓരോദിവസം പുറത്ത് ചാടുന്നു എന്നതാണ് യാഥാർത്ഥ്യം. ഈ കാര്യം താങ്കൾ മനസ്സിലാക്കിയാൽ ഒരു ഭരണഘടന സ്ഥാപനങ്ങൾക്ക് മുന്നിലും വാദിയായോ പ്രതിയായോ താങ്കൾക്ക് പോകേണ്ടതില്ല. അല്ലങ്കിൽ ജീവിതം മുഴുവൻ ഉത്കണ്ഠയിൽ കഴിയേണ്ടി വരുമെന്നത് സ്വാഭാവികം- എന്ന് ബി.​ഗോപാലകൃഷ്ണൻ ഫേയ്സ്ബുക്കിൽ കുറിച്ചു.

Tags: kt jaleelADV. B.Gopalakrishnan
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies