തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് സിപിഎമ്മിൽ സവിശേഷ അധിരകാരമാണ് ഉള്ളതെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. സിപിഎമ്മിന്റെ നയം തീരുമാനിക്കുന്ന ആളായിറിയാസ് മാറിയിരിക്കുന്നു. സിപിഎമ്മിന്റെ രാഷ്ട്രിയ മുഖമായി റിയാസ് മാറിയോ? സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചു.
സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..
പൊതുമരാമത്ത് മന്ത്രി പി എം മുഹമ്മദ് റിയാസ് സിപിഎമ്മിന്റെ ഔദ്യോഗിക രാഷ്ട്രീയ മുഖമായി മാറിയോ? അസാധാരണ കാര്യങ്ങളാണ് ഇപ്പൊൾ സിപിഎമ്മിൽ സംഭവിക്കുന്നത്. മറ്റ് സെക്രട്ടേറിയേറ്റ് അംഗങ്ങൾക്കും മന്ത്രിമാർക്കും ഇല്ലാത്ത സവിശേഷ അധികാരമാണ് റിയാസിന് സിപിഎമ്മിൽ ഉള്ളതെന്ന് വ്യക്തം. സംസ്ഥാന സെക്രട്ടറിയോ മുഖ്യമന്ത്രിയോ പോലും അഭിപ്രായം പറയുന്നതിന് മുൻപ് സിപിഎമ്മിന്റെ നയം തീരുമാനിക്കുന്നയാളായി റിയാസ് മാറിയിരിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ റിയാസ് പറയുന്നത് ഏറ്റു പാടാൻ വിധിക്കപ്പെട്ടവരായിരിക്കുന്നു മറ്റ് മുതിർന്ന സെക്രട്ടേറിയേറ്റ് അംഗങ്ങൾ. മുന്നണി സർക്കാരിൽ വാർത്താ സമ്മേളനം നടത്താൻ അധികാരമുള്ള അപൂർവ്വം മന്ത്രിമാരിൽ ഒരാളും പൊതുമരാമത്ത് മന്ത്രിയാണ്. ഇത് തലമുറ മാറ്റമാണോ നിലപാട് മാറ്റമാണോ അതോ അധികാര കൈമാറ്റമാണോ എന്ന കാര്യം രാഷ്ട്രീയ നിരീക്ഷകർക്ക് വിടുന്നു.
Comments