തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികൾ ബിജെപിയുമായി അടുക്കുന്നതിൽ വിളറി പൂണ്ട് കോൺഗ്രസ്. ഇന്ത്യയിൽ ക്രൈസ്തവർ സുരക്ഷിതരല്ല എന്ന വാദവുമായി രംഗത്തു വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബിജെപിയെ അനുകൂലിച്ച് ക്രൈസ്തവ പുരോഹിതർ നടത്തിയ പ്രസ്താവനകൾക്ക് പിന്നാലെയാണ് പുതിയ വാദവുമായി കോൺഗ്രസ് നേതാവ് രംഗത്തു വന്നിരിക്കുന്നത്. ഇഷ്ടം പോലെ ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേരാൻ ക്യൂ നിൽക്കുകയാണ് എന്ന അവകാശവാദവും സതീശൻ ഉന്നയിച്ചു.
രാജ്യത്ത് ക്രൈസ്തവർ സുരക്ഷിതരല്ല. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ക്രൈസ്തവ വിശ്വാസികൾ അക്രമിക്കപ്പെടുന്നു. ഇതൊന്നും വിശ്വാസികൾ മറക്കില്ല. പിന്നെ, ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ആർഎസ്എസിനുമില്ല, പ്രത്യേകിച്ച് കേരളത്തിൽ. മുഖം മൂടിയണിഞ്ഞാണ് ക്രൈസ്തവ ദേവാലങ്ങൾ ബിജെപി സന്ദർശിക്കുന്നത്.
ക്രൈസ്തവ പുരോഹിതന്മാരിൽ രണ്ടു മൂന്ന് പേര് മാത്രമാണ് ബിജെപിയെ അനുകൂലിച്ച് പറഞ്ഞത്. അവർ രാജ്യത്ത് നടക്കുന്നതൊക്കെ ഒന്ന് കാണണം. ഇഷ്ടം പോലെ ബിജെപി നേതാക്കന്മാർ ക്യൂ നിൽക്കുകയാണ് കോൺഗ്രസിൽ ചേരാൻ. പ്രത്യേകിച്ച് കർണാടക കോൺഗ്രസിൽ- എന്നും വി.ഡി സതീശൻ പറഞ്ഞു.
Comments