ലക്‌നൗ: സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും അത് തടയുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതി്‌ന വേണ്ടിയുള്ള പദ്ധതികൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
സൈബർ കുറ്റകൃത്യങ്ങളുടെ നിയന്ത്രണത്തിനും ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിനും ജില്ലാ തലത്തിൽ സജ്ജീകരിച്ചിട്ടുള്ള സൈബർ കേന്ദ്രങ്ങൾ ഫലപ്രദമായി ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. എല്ലാ പോലീസ് സ്റ്റേഷനുകളിലും സൈബർ ഹെൽപ്പ് ഡെസ്‌ക്കുകളുടെ സഹായത്തോടെ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കണം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ ക്രൈം പ്രിവൻഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പരാതികൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകണം.’ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
സംസ്ഥാനത്ത് കമസമാധാനം നിലനിർത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രാധാന്യം നൽകുന്നു. 2017-ന് മുൻപ് സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിന് സംസ്ഥാനത്ത് രണ്ട് സൈബർ ക്രൈം പോലീസ് സ്റ്റേഷനുകൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. റീജിയണൽ പോലീസ് സ്റ്റേഷനുകളിൽ വനിതാ സൈബർ ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിച്ചിട്ടുണ്ട്. സൈബർ സേഫ് പോർട്ടൽ വഴി സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ഫലപ്രദമായ നടപടിയാണ് സ്വീകരിക്കുന്നത.്’യോഗി വ്യക്തമാക്കി.
Comments