കുപ്രസദ്ധ ഗുണ്ടയും പഴയ എസ്പി നേതാവുമായിരുന്ന ആതിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദിന്റെ മരണാനന്തര ചടങ്ങുകൾ പൂർത്തിയായി. ഏറ്റുമുട്ടലിൽ യുപി പോലീസ് വധിച്ച അസദിന്റെ മൃതദേഹം പ്രയാഗ്‌രാജിലെ മസരി ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. കനത്ത സുരക്ഷാ വലയത്തിലായിരുന്നു ചടങ്ങുകൾ. ഏകദേശം ഇരുന്നൂറോളം പോലീസുകാരെ മേഖലയിൽ വിന്യസിച്ചിരുന്നു. കൂടാതെ പ്രയാഗ്‌രാജിലെ ചാക്കിയയിലുള്ള ആതിഖ് അഹമ്മദിന്റെ വീട്ടിലും കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
അസദിന്റെ സംസ്‌കാര ചടങ്ങിലേക്ക് 25ഓളം ബന്ധുക്കൾ എത്തി. ഏകദേശം ഒരു മണിക്കൂറോളം ചടങ്ങുകൾ നീണ്ടു. സംസ്‌കാര ചടങ്ങുകൾ നടക്കുന്ന സ്ഥലത്തേക്ക് മാദ്ധ്യമങ്ങളെ അനുവദിച്ചിരുന്നില്ല. ചടങ്ങിൽ പങ്കെടുക്കാൻ ആതിഖ് അനുവാദം തേടിയിരുന്നെങ്കിലും അപേക്ഷ മജസിട്രേറ്റ് പരിഗണിക്കുന്നതിന് മുമ്പേ സംസ്‌കാരം നടന്നിരുന്നു. അതേസമയം ആതിഖിന്റെ ഭാര്യയും അസദിന്റെ മാതാവുമായ ഷൈസ്ത പർവീൻ ഇപ്പോഴും ഒളിവിലാണ്. മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അവർ എത്തിയിരുന്നില്ല.
#WATCH | Uttar Pradesh: Last rites of Mafia-turned-politician Atiq Ahmed's son Asad being performed at Prayagraj's Kasari Masari graveyard.
Asad and his aide Ghulam were killed in an encounter on April 13 by UP STF. pic.twitter.com/IX1R9Qf8yg
— ANI (@ANI) April 15, 2023
19-കാരനായ അസദും ആതിഖ് അഹമ്മദിന്റെ ഗുണ്ടയായ ഗുലാമും കഴിഞ്ഞ ദിവസമായിരുന്നു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇരുവരും ഉമേഷ്പാൽ കൊലക്കേസിൽ പിടികിട്ടാപ്പുള്ളികളായിരുന്നു. ഒളിവിൽ കഴിയുന്ന രണ്ട് പേരും ഝാൻസിയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പരിശോധന നടത്തിയതാണ് ഒടുവിൽ ഏറ്റുമുട്ടലിൽ കലാശിച്ചത്. തലയ്‌ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കൊലക്കേസ് പ്രതികൾ കൂടിയാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ 13നായിരുന്നു സംഭവം.
അസദിന്റെ മൃതദേഹം ആതിഖ് അഹമ്മദിന്റെ പുരയിടത്തിലാണ് സംസ്‌കരിച്ചത്. അതേസമയം ഗുലാമിന്റെ മൃതദേഹം മറ്റെവിടെയങ്കിലുമായിരിക്കും സംസ്‌കരിക്കുകയെന്നാണ് റിപ്പോർട്ട്. ഗുലാമിന്റെ കുടുംബം മൃതദേഹം ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണിത്.
Comments