അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ സൈനിക സ്റ്റേഷനിലെ വെടിവയ്പ്പിൽ ഒരു സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. ദേശായി മോഹൻ എന്ന സൈനികനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യക്തവൈരാഗ്യത്തെ തുടർന്നാണ് ഇയാൾ സൈനികരെ കൊലപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വെടിവയ്പ്പിനെ തുടർന്ന് നാല് ജവാൻമാർക്കാണ് ജീവൻ നഷ്ടമായത്. ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്ന സാഗർ, കമലേഷ്, യോഗേഷ് എന്നീ ജവാൻമാരാണ് കൊല്ലപ്പെട്ടത്. വെടിയുത്തിർത്ത തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഫോറൻസിക് പരിശോധന നടക്കവെയാണ് സൈനികനെ പോലീസ് അറസ്റ്റ് ചെയ്തത്. സൈന്യവും പഞ്ചാബ് പോലീസും സംയുക്തമായാണ് അന്വേഷണം നടത്തിയത്.
ഏപ്രിൽ 12-ന് പുലർച്ചെയാണ് ഭട്ടിൻഡ സൈനിക കേന്ദ്രത്തിൽ ആർട്ടിലറി യൂണിറ്റിൽ വെടിവയ്പ്പുണ്ടായത്. കേന്ദ്രത്തിലെ ഓഫീസേഴ്സ് മെസിന്റെ ചുമതലുണ്ടായിരുന്ന് നാല് ജവാൻമാർക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്താൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കരസേനാ മേധാവി ജനറൽ പാണ്ഡെയും അധികൃതർക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു.
Comments