അബുദാബി: സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ തമ്മിലുള്ള മൂന്നര വർഷത്തെ ഖത്തർ ഉപരോധം 2021-ൽ അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സൗദിയും യുഎഇയും ഈജിപ്തും യാത്രാ-ബിസിനസ് ബന്ധങ്ങൾ വീണ്ടെടുത്തിരുന്നു. എന്നാൽ 2 വർഷത്തിന് ശേഷമാണ് എംബസികൾ തുറക്കുന്നതിനുള്ള നീക്കം സജീവമാക്കുന്നത്.
അകൽച്ചയിലായിരുന്ന ബഹ്‌റൈനും ഖത്തറും അടുത്തിടെ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന് കഴിഞ്ഞ ദിവസം തീരുമാനമെടുത്തത് ഇരുകൈയ്യും നീട്ടിയായിരുന്നു സ്വാഗതം ചെയ്തത്. ഗൾഫ് സഹകരണ കൗൺസിൽ ശക്തിപ്പെടുത്തുന്നു എന്നതിന്റെ സൂചന കൂടിയാണിത്. വർഷങ്ങളുടെ ഇടവേളയ്‌ക്കുശേഷം ഇറാൻ, സിറിയ എന്നീ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനും അടുത്തിടെ സൗദി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ തടവുകാരെ പരസ്പരം കൈമാറി യെമൻ പ്രതിസന്ധിക്കും അയവു വരുത്തിയിരുന്നു. വരും ദിവസങ്ങളിലും കൂടുതൽ സമാധാന നീക്കങ്ങൾ മേഖലയിൽ പ്രതീക്ഷിക്കുന്നുണ്ട്.
Comments