വാഷിംഗ്ടൺ: ഇന്ത്യൻ വിദ്യാർത്ഥി യുഎസിൽ വെടിയേറ്റു മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശി ഇരുപത്തിനാലുകാരനായ സായേഷ് വിരയാണ് മരിച്ചത്. ജോലിസ്ഥലത്തെ മോഷണ ശ്രമം തടയുന്നതിനിടയിലാണ് യുവാവിന് വെടിയേറ്റത്. പഠനത്തിനും ജോലിക്കുമായി യുഎസിൽ എത്തിയതായിരുന്നു സായേഷ്.
കോളോംബോയിലെ ഓഹിയോ പ്രവിശ്യയിലാണ് സായേഷും സുഹൃത്തുക്കളും താമസിച്ചിരുന്നത്. പഠനാവശ്യത്തിനായുള്ള പണം കണ്ടെത്താൻ ഗ്യാസ് ഫില്ലിംഗ് സ്റ്റേഷനിൽ ജോലി ചെയ്യുകയായിരുന്നു സായേഷ്. കഴിഞ്ഞ ദിവസം ഇവിടെ ജോലി ചെയ്യുന്നതിനിടയിലാണ് യുവാവിന് വെടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. മോഷ്ടാവെന്ന് സംശയിക്കുന്നയാളുടെ ചിത്രം പോലീസ് പുറത്ത് വിട്ടു.
മാസ്റ്റേഴ്‌സ് പഠനം പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സായേഷിന് ജീവൻ നഷ്ടമായത്. സാധാരണ കുടുംബത്തിൽ നിന്നുള്ള സായേഷ് പഠനശേഷം ഐടി സെക്ടറിൽ കണ്ടെത്താനുള്ള ശ്രമങ്ങളിലായിരുന്നു. യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Comments