തിരുവനന്തപുരം: ജനങ്ങൾ നൽകുന്ന സുരക്ഷയാണ് പ്രധാനമന്ത്രിയുടെ ശക്തിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ജനങ്ങളുടെ കാവലിലാണ് പ്രധാനമന്ത്രി രാജ്യം മുഴുവൻ സന്ദർശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാ വീഴ്ചയുടെ വിശദീകരണം സംസ്ഥാന സർക്കാർ നൽകിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറി. സുരക്ഷാ വീഴ്ച എങ്ങനെ, എവിടെ നിന്നുണ്ടായെന്ന് കണ്ടെത്താൻ കഴിയാത്തത് ഗുരുതര പ്രശ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാലാഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങൾക്ക് യുവാക്കളെ ആകർഷിക്കാനാകുന്നില്ലെന്ന തിരിച്ചറിവാണ് ഡിവൈഎഫ്ഐയുടെ 100 ചോദ്യം ക്യാമ്പയിൻ. നരേന്ദ്രമോദി യുവാക്കളുമായി സംവദിക്കുന്നത് മൂലം കാലിനടിയുടെ മണ്ണ് ഒലിച്ചുപോകുന്നുവെന്ന അവസ്ഥയിലാണ് ഡിവൈഎഫ്ഐ. യുവാക്കൾ പ്രധാനമന്ത്രിയ്ക്ക് അനുകൂലമായ വിധിയാണ് എഴുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Comments