തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ രണ്ട് ദിവസം കൂടി അടച്ചിടും. സെർവർ തകരാറിനെ തുടർന്നാണ് കടകൾ അടച്ചിടുന്നത്. സെർവർ തകരാറ് പരിഹരിക്കാൻ രണ്ട് ദിവസം കൂടി വേണമെന്ന് എൻഐസി അറിയിച്ചതിനെ തുടർന്നാണ് രണ്ട് റേഷൻ കടകൾ അടച്ചിടുന്നത്. ശേഷം ഏപ്രിൽ 29-ന് കടകൾ വീണ്ടും തുറന്ന് പ്രവർത്തിക്കും.
സർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്തെ ഏപ്രിൽ മാസത്തെ റേഷൻ മെയ് അഞ്ച് വരെ നീട്ടി. മെയ് ആറാം തീയതി മുതലായിരിക്കും മെയ് മാസത്തെ റേഷൻ നൽകി തുടങ്ങുന്നത്. ഏപ്രിൽ മാസത്തിന്റെ ആദ്യവാരത്തിൽ സെർവർ തകരാറിനെത്തുടർന്ന് അക്ഷയകേന്ദ്രങ്ങളിലെ ക്ഷേമപെൻഷൻ മസ്റ്ററിങ്ങും റേഷൻകടകളിലെ ഭക്ഷ്യധാന്യ വിതരണവും മുടങ്ങിയിരുന്നു.
ഇ പോസ് സെർവർ തകരാർ പരിഹരിക്കുന്നതിനുളള ശാശ്വത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കഴിഞ്ഞ ദിവസം കാട്ടാക്കടയിൽ ഇപോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് സാധനം നൽകാൻ കഴിയാത്തതിന്റ പേരിൽ റേഷൻ കട ജീവനക്കാരിക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.
Comments