സാധാരണയിൽ സാധാരണക്കാരനായി ജീവിച്ച കലാകാരൻ ആയിരുന്നു മാമുക്കോയ. എന്നാൽ കൃത്യമായ നിലപാടുകളും അഭിപ്രായങ്ങളും ആർജ്ജവത്തൊടെ പറയാൻ അദ്ദേഹം ഒരിക്കലും മടിച്ചിരുന്നില്ല. സിനിമ ലോകത്ത് സജീവമായപ്പോഴും മാമുക്കോയ നാടക രംഗത്തോട് വിടപറയാൻ തയ്യാറായിരുന്നില്ല.
മുൻപ് മനുഷ്യൻ എന്ന് നാടകം മാമുക്കോയ അഭിനയിച്ചിരുന്നു. മനുഷ്യൻ എന്ന നാടകം ചെയ്യുന്ന സമയത്ത് ശരീയത്ത് നിയമത്തിന് എതിരാണെന്ന് വിവാദമുയർന്നിരുന്നു. മാമുക്കോയ ആയിരുന്നു നാടകത്തിലെ പ്രധാന വേഷം അവതരിപ്പിച്ചത്. വിവാദങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. മനുഷ്യൻ എന്ന നാടകം ശരീയത്തിന് എതിരല്ലായിരുന്നു. ശരീയത്ത് എന്താണെന്ന് വ്യക്തമായിട്ട് പഠിക്കാത്തവരാണ് അത് പറഞ്ഞത്.
ബാപ്പ ജീവിച്ചിരിക്കെ മകൻ മരിച്ചുപോയാൽ ആ മകന്റെ മക്കൾക്ക് സ്വത്തിന് അവകാശമില്ല. ഇതായിരുന്നു നാടകത്തിന്റെ തീം. ഞാൻ അത് ഒരിക്കലും അംഗീകരിക്കില്ല. ഇനിയത് ശരീയത്ത് ആണെങ്കിലും അംഗീകരിക്കില്ല. ഞാൻ മരിക്കുന്നതിന് മുമ്പ് എന്റെ മകന്റെ മക്കൾക്ക് സ്വത്തിന് അവകാശമില്ലെന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത് മാമുക്കോയ നയം വ്യക്തമാക്കി. ബന്ധവും മനുഷ്യത്ത്വവും നോക്കാതെ എന്ത് നിയമമാണുള്ളത്. അത് അംഗീകരിക്കില്ല എന്നാണ് നാടകത്തിലൂടെ അദ്ദേഹം പറഞ്ഞത്.
ഇന്ന് ഉച്ചയോടെയാണ് മാമുക്കോയ വിട പറഞ്ഞത്. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
Comments