തിരുവനന്തപുരം: സിനിമാമേഖലയിൽ ലഹരി ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ പൊലീസും എക്സൈസും ശേഖരിച്ചെങ്കിലും നടപടിയെടുത്തിട്ടില്ല. പ്രമുഖരായ താരങ്ങൾ ഉൾപ്പെടെ പത്തോളം പേരുടെ വിവരങ്ങൾ എക്സൈസിന്റെ പക്കലുണ്ട്. എന്നാൽ സിനിമ മേഖലയിൽ നിന്ന് ആവശ്യമായ സഹകരണം ലഭിക്കുന്നില്ലലെന്നാണ് എക്സൈസ് പറയുന്നത്. ലഹരി കടത്തിൽ പിടിയിലായവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിനിമാ പ്രവർത്തകരുടെ വിവരങ്ങൾ എക്സൈസിന് ലഭിച്ചത്.
എറണാകുളം ജില്ലയിലുള്ളവരാണ് ലഹരി ഉപയോഗത്തിൽ മുന്നിലുള്ളതെന്നാണ് എക്സൈസ് കണ്ടെത്തൽ. സിനിമയുടെ വിവിധ മേഖലകളിൽ താഴേത്തട്ടിൽ പ്രവർത്തിക്കുന്നവരാണ് സെറ്റുകളിലേക്ക് ലഹരി എത്തിക്കുന്നതിലെ പ്രധാന കണ്ണികളെന്നാണ് റിപ്പോർട്ട്. സിനിമാ സംഘടനകളിൽനിന്നും സഹകരണം ലഭിക്കാത്തതിനാൽ തുടരന്വേഷണം നടത്താൻ സാധിക്കുന്നില്ലെന്നും സൈറ്റുകളിൽ പരിശോധന നടത്തുന്നതിന് തങ്ങൾക്ക് പരിമിതികളുണ്ടെന്നും അധികൃതർ പറയുന്നു.
എന്നാൽ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി ലഹരി മരുന്ന് ഉപയോഗിക്കുന്ന താങ്ങളെ പിടികൂടാവുന്നതാണ്. കൃത്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംഘടനകൾക്കും നിർമ്മാതാക്കൾക്കും പ്രതികരിക്കാവുന്നതാണ്. മുഖ്യധാരയിൽ നിൽക്കുന്ന ഒരു സിനിമ പ്രവർത്തകനെ അറസ്റ്റ് ചെയ്താൽ തന്നെ പാതിയിൽ കൂടുതൽ പ്രശനങ്ങൾ സിനിമ മേഖലയിൽ കുറയുമെന്ന് രാഷ്ട്രീയ നിരീഷകർ അഭിപ്രായപ്പെട്ടു.
Comments