തിരുവനന്തപുരം: രാഹുൽ ഗാന്ധി അയോഗ്യനായത് സ്വന്തം മണ്ടത്തരം മൂലമാണെന്ന് അനില്‍ ആന്റണി. സ്വന്തം മണ്ടത്തരത്തിന് മാപ്പ് പറയേണ്ടതിന് പകരം യാഥാര്‍ഥ്യവുമായി ബന്ധമില്ലാതെ ബന്ധമില്ലാത്ത രീതിയിൽ ഓരോന്ന് പറഞ്ഞതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലാണ് രാഹുൽ ഗാന്ധി അയോഗ്യനാക്കിയതിനെ കുറിച്ച് പറഞ്ഞത്.
കോണ്‍ഗ്രസ് പറയുന്നത് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് മോദിസര്ക്കാരാണെന്നാണ്. എന്നാൽ കോടതി വിധി കാരണമാണ് അയോഗ്യനാക്കിയത് എന്നതാണ് വാസ്തവമെന്ന് അനിൽ ആന്റണി പറഞ്ഞു. വിവരക്കേട് പറയുമ്പോള്‍ തിരുത്തേണ്ടതിന് പകരം പിന്നെയും പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘അത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഇപ്പോളും കോണ്‍ഗ്രസ് പറഞ്ഞുകൊണ്ടു നടക്കുന്നത് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് മോദിസര്‍ക്കാരാണ് എന്ന്. വാസ്തവമെന്താണ്, രാഹുല്‍ ഗാന്ധി അയോഗ്യനായത് കോടതി വിധി കാരണമാണ്. ഇദ്ദേഹം ചെയ്ത മണ്ടത്തരം കാരണമാണ് കോടതി അയോഗ്യനാക്കിയത്. മോദിയോടുള്ള വിരോധം കാരണം ഒരു സമുദായത്തെ മുഴുവന്‍ അവഹേളിച്ചു. പറഞ്ഞത് വിവരക്കേടാണ്. വിവരക്കേട് പറയുമ്പോള്‍ തിരുത്തേണ്ടതിന് പകരം പിന്നെയും പറയുന്നു ഞാന്‍ ഗാന്ധിയാണ് സാവര്ക്കറല്ല…
അങ്ങനെ പറയുമ്പോള്‍ അദ്ദേഹം ഓര്‍ക്കണം, അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ പോലും സാവര്‍ക്കറിനെ പ്രകീര്‍ത്തിച്ചിട്ടേയുള്ളു. സാവര്‍ക്കറുമായി പ്രത്യയശാസ്ത്രപരമായും ആശയപരമായും വ്യത്യാസങ്ങളുണ്ടാകാം. പക്ഷെ എല്ലാവരും അംഗീകരിക്കുന്ന ഒന്നുണ്ട്, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ആന്‍ഡമാന്‍ ജയിലില്‍ 20 വര്‍ഷം കഠിന തടവ് അനുഭവിച്ച ആളാണ്. അദ്ദേഹം സ്വാതന്ത്ര്യ സമരസേനാനിയാണ്. ഇതൊക്കെ ഇന്ദിരാ ഗാന്ധിപോലും സമ്മതിച്ചിട്ടുള്ള കാര്യമാണ്.
ഇങ്ങനെ യാഥാര്‍ഥ്യവുമായി ബന്ധമില്ലാതെ അദ്ദേഹം ഓരോന്ന് പറഞ്ഞുകൊണ്ട് നടക്കുന്നു. സ്വന്തം മണ്ടത്തരത്തിന് മാപ്പ് പറയേണ്ടതിന് പകരം ഇങ്ങനെയൊക്കെയാണ് ചെയ്യുന്നത്. അങ്ങനെയാണ് രാഹുല്‍ ഗാന്ധി അയോഗ്യനായത്. അല്ലാതെ ആരും അദ്ദേഹത്തെ ഇരയാക്കിയതൊന്നുമല്ല.’-അനിൽ ആന്റണി പറഞ്ഞു.
Comments