ഓപ്പറേഷൻ കാവേരി രക്ഷാദൗത്യത്തിന് നേതൃത്വം വഹിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെ പ്രശംസിച്ച് അനിൽ. കെ. ആന്റണി. സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള ഓപ്പറേഷൻ കാവേരി രക്ഷാദൗത്യം അതിവേഗം പുരോഗമിക്കുകയാണ്. ആയിരത്തിലധികം പേർ ജന്മനാട്ടിലേക്ക് മടങ്ങിയെത്തിക്കഴിഞ്ഞു. ദൗത്യ ചുമതല ഏറ്റെടുത്ത് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ജിദ്ദയിൽ തുടരുകയാണ്. നാവികസേനയുടെ മൂന്നാം കപ്പൽ ഐഎൻഎസ് ടർകഷും സുഡാനിലെത്തി കഴിഞ്ഞു.
സുഡാനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ തിളക്കമാർന്ന് പ്രവർത്തനമാണ് വി മുരളീധരന്റെത് എന്നും ഏകോപന പ്രവർത്തനങ്ങൾക്കായി അദ്ദേഹത്തെ നിയോഗിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അനിൽ കെ ആന്റണി പറഞ്ഞു.
നാവികസേനയുടെ പടക്കപ്പലായ ഐഎൻഎസ് സുമേധ, വ്യോമസേനയുടെ സി130 വിമാനങ്ങൾ എന്നിവയിലാണ് രക്ഷാദൗത്യമായ ഓപ്പറേഷൻ കാവേരി പുരോഗമിക്കുന്നത്. ആദ്യസംഘത്തിൽ 278 പേർ ഐഎൻഎസ് സുമേധ വഴിയും രണ്ടും മൂന്നും സംഘങ്ങൾ വ്യോമസേനയുടെ വിമാനത്തിലുമാണ് പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്. ഇതുവരെ 1,800-ലേറെ പേരെയാണ് ഇന്ത്യ സുഡാന് പുറത്തെത്തിച്ചത്.
Stellar role played by @VMBJP ji, MEA and @IAF_MCC to bring back the stranded Indians back from Sudan. Deft diplomacy and coordination work was commended by H’ble PM @narendramodi ji himself in Cochin. #OperationKaveri https://t.co/OZuIpg5w4C
— Anil K Antony (@anilkantony) April 28, 2023
Comments