വന്ദേഭാരതിന് നേരേ കല്ലെറിഞ്ഞ വിഷയത്തിൽ പ്രതികരിച്ച് സിനിമതാരം ഹരീഷ് പേരടി. ഇന്ത്യയിലെ ഏറ്റവും വിവരമുള്ള, പുരോഗമന ചിന്തയുള്ള ഒരു സമൂഹമാണ് മലയാളി എന്ന നമ്മുടെ വിശ്വാസം ഭൂലോക മണ്ടത്തരമാണെന്ന് ഹരീഷ് പേരടി പറഞ്ഞു. വന്ദേഭാരത് പോലെ യാത്ര സൗകര്യമുള്ള വേഗതയുള്ള തീവണ്ടിയ്‌ക്ക് നേരേ കല്ലെറിഞ്ഞ ശേഷം നമ്മൾ അതിന് രാഷ്‌ട്രിയ നിറം കൊടുക്കുമെന്നും എന്നിട്ട് സമൂഹത്തിൽ വിള്ളലുണ്ടാക്കും. ആവിഷ്‌ക്കാര സ്വതന്ത്ര്യം ഒക്കെ നമ്മുടെ സൗകര്യപോലെ നമ്മൾ വ്യഖ്യാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മതങ്ങളില്ലായിരുന്നെങ്കിൽ ഈ ഭൂമി സ്വർഗ്ഗം ആകുമെന്ന് പ്രസംഗിക്കും എന്നിട്ട് മതനേതാക്കളുടെ അടുത്ത് പോകുമെന്നും അദ്ദേഹം വിമർശിച്ചു. സത്യത്തിൽ മതങ്ങളല്ല മതങ്ങളെയാണ് തമ്മിടിപ്പിക്കുന്നത്. പേരടി പറഞ്ഞു. മതേതരത്വം എന്ന നിരന്തരം പറയുന്ന കപട പുരോഗമനപാദികളാണ് ഇപിടെയുള്ളതെന്ന് അദ്ദേഹം വിമർശിച്ചു. ഇനിയെങ്കിലും ഇവരെ തിരിച്ചറിണം. ്അല്ലെങ്കിൽ മലയാളം പഠിപ്പിച്ച എഴുത്തച്ഛന്റെ മക്കളാകില്ല നമ്മൾ എന്നും അദ്ദേഹം പറഞ്ഞു.
ഇനിയും തിരിച്ചറിഞ്ഞില്ലെങ്കിൽ നമ്മൾ മതസൗഹാർദത്തിന്റെ കാലിക പ്രസക്തി മനസ്സിലാക്കാത്ത കള്ളന്മാരായി പോകുമെന്നും അടുത്ത തലമുറയുചെ മുന്നിൽ തലകുനിച്ച് നിൽക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു
ഹരീഷ് പേരടി സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് പോസ്റ്റ് :
വന്ദേഭാരത് എന്ന നിലവിലെ ഏറ്റവും യാത്ര സൗകര്യമുള്ള വേഗതയുള്ള തീവണ്ടിക്കുനേരെ തിരൂരിൽ വെച്ച് കല്ലെറിഞ്ഞ് അത് സംഘികളുടെയും സുഡാപ്പികളുടെയും ആസുത്രിത നിക്കമാണെന്ന് ആരോപിച്ച് സമൂഹത്തിൽ നമ്മൾ വിള്ളലുണ്ടാക്കും.. ആവിഷ്‌ക്കാര സ്വതന്ത്ര്യം നമ്മുടെ സൗകര്യപോലെ വ്യഖ്യാനിക്കും… മതങ്ങളില്ലായിരുന്നെങ്കിൽ ഈ ഭൂമി സ്വർഗ്ഗമായേനേ എന്ന് പ്രസംഗിച്ച് വോട്ടിന് വേണ്ടി മത നേതാക്കളുടെ തിണ്ണ നിരങ്ങും…യഥാർത്ഥത്തിൽ മതങ്ങളല്ല..ഇവിടെ മതങ്ങളെ തമ്മിലടിപ്പിക്കുന്നത്..പുരോഗമന കപടവേഷക്കാരാണ്..മതേതരത്വം എന്ന വാക്ക് നാഴികക്ക് നാൽപത് വട്ടം ഉപയോഗിക്കുന്ന കപട പുരോഗമന വാദികളാണ്…ഇനിയെങ്കിലും ഈ കള്ളൻമാരെ തിരിച്ചറിയാൻ പറ്റിയിട്ടില്ലെങ്കിൽ നിങ്ങൾ..നമ്മളെ മലയാളം പഠിപ്പിച്ച മലപ്പുറം ജില്ലയിലെ തിരുരിലെ തുഞ്ചൻ പറമ്പിൽ ജനിച്ച തുഞ്ചത്ത് എഴുത്തച്ഛന്റെ മക്കളാവില്ല…ഇവിടെ മതസൗഹാർദത്തിന്റെ കാലിക പ്രസ്‌ക്തി മനസ്സിലാക്കാത്ത കള്ളൻമാരായി അടുത്ത തലമുറക്കുമുന്നിൽ തലതാഴ്‌ത്തേണ്ടിവരും…
Comments